26.8 C
Kollam
Saturday 27th June, 2026 | 10:07:33 AM
Home News Breaking News സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി KSEB

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി KSEB

Advertisement

കൊച്ചി.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി KSEB. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ BESS പദ്ധതിക്ക് റഗുലേറ്ററി കമ്മീഷൻ്റെ അംഗീകാരം. 250 മെഗാ വാട്ട് വൈദ്യുതി സംഭരിക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ഉത്തരവ്. പീക്ക് അവറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനായി വൈദ്യുതി ടോർ ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി നടപ്പിലാക്കുന്നത് എറണാകുളത്തെ ബ്രഹ്മപുരം പവർസ്റ്റേഷനിൽ.


പീക് അവറിൽ സംസ്ഥാനം നേരിടുന്നത് അതിരൂക്ഷ വൈദ്യുതി പ്രതിസന്ധിയാണ് . പകൽ സമയത്ത് സോളാർ എനര്ജി‍യിൽ നിന്നും മറ്റും ലഭിക്കുന്ന വൈദ്യുതി പീക് അവറിലെ ഉപയോഗത്തിനായി സംഭരിച്ചു വെക്കുന്ന പദ്ധതിയാണ് BESS എന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം . ഇത്തരത്തിൽ 250 മെഗാ വാർഡ് വൈദ്യുതി സംഭരിക്കാനായി സ്വകാര്യ കമ്പനികളെ ടെൻഡർ വിളിച്ചിരുന്നു. ഒരു മെഗാ വാട്ട് വൈദ്യുതി 18 1000 രൂപ നിരക്കിൽ സംഭരിക്കാനാണ് കെഎസ്ഇബി സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ബ്രഹ്മപുരം സബ് സ്റ്റേഷനിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷൽ കെഎസ്ഇബിക്ക് അനുമതി നൽകിയത്. 90 കോടി രൂപ പദ്ധതിക്കായി കേന്ദ്രം വി ജി എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എറണാകുളം ഒഴുകെയുള്ള മറ്റിടങ്ങളിൽ BESS പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നത് ആദ്യമാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാണ് വൈദ്യുതി സംഭരണം. കേന്ദ്രസർക്കാരിന്റെ മേക്കിങ് ഇന്ത്യയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാരണത്താല്‍ കൂടിയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടും കേന്ദ്രം നൽകുന്നതും . 2025 ജൂണിലെ ഉത്തരവ് പ്രകാരം 9 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കണം അല്ലാത്തപക്ഷം കേന്ദ്രസർക്കാർ സഹായം നഷ്ടമാകും. ഈ കാരണം കൊണ്ട് ഉയർന്ന പണത്തിന് വൈദ്യുതി സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി കെഎസ്ഇബി തേടിയത് . നിലവിലെ സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതതിന് ഉൾപ്പടെയുള ഹിയറിങ് നടക്കുന്നതിനിടയിലാണ് സ്വകാര്യ കമ്പനിക്ക് വൈദ്യുതി സംഭരിക്കാൻ അനുമതി നൽകിക്കൊണ്ട് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നൽകിയത് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here