Home News Breaking News തിരുവഞ്ചൂര്‍ സ്പീക്കറായി

തിരുവഞ്ചൂര്‍ സ്പീക്കറായി

Advertisement

തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന വോട്ടെടുപ്പിലാണ് പ്രതീക്ഷിച്ച പോലെ തിരുവഞ്ചൂർ തെരഞ്ഞെടുക്കപ്പെട്ടത്. പ്രോ-ടേം സ്പീക്കർ ജി സുധാകരൻ ഫലം പ്രഖ്യാപിച്ചു. തുടർന്ന് തിരുവഞ്ചൂരിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സ്പീക്കറുടെ ചെയറിലേക്ക് ആനയിച്ചു. തിരുവഞ്ചൂരിന് 101 വോട്ടും ഇടതുമുന്നണിയിലെ എസി മൊയ്തീന് 35 വോട്ടും ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്ന് സഭയിൽ നിർദ്ദേശിക്കും.

ഇന്ന് രാവിലെ 9 മണിക്ക് ആണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളിൽ നടന്നത്. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്തു മുഖ്യമന്ത്രി വിഡി സതീശന്‍. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29നു ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ​ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ച നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here