Home News Breaking News നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ

നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ

തിരുവനന്തപുരം.നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ. പണം അനുവദിച്ച ഉത്തരവുകളും റദ്ദാക്കി. ഡേറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതലയിൽ നിന്നും ഊരാളിനെ നീക്കി പകരം കെൽട്രോണിന് ചുമതലയും നൽകി

ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ക്ളീൻ ചിറ്റ് കൊടുക്കുകയും അതിനു പിന്നാലെ ടെൻഡർ ഇല്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കലിന്റെ അവകാശം ധനവകുപ്പ് പുതുക്കി നൽകുകയും ചെയ്തിരുന്നു. അപ്പോഴാണ് ചെയ്ത പ്രവൃത്തികളിലും ഏല്പിച്ച പരിപാലനത്തിലും വീഴ്ച ഉണ്ടെന്ന് ബോധ്യപ്പെട്ട് നിയമസഭയിൽ നിന്നും ഊരാളുങ്കലിന് സ്പീക്കറുടെ വെട്ട് വന്നത്.

സഭയിലെ നിർമാണ പ്രവൃത്തികളിൽ നിന്ന്
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി. ഊരാളുങ്കലിന് കരാർ നൽകിയതിൽ അടക്കം വലിയ അഴിമതി നടന്നിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തീരുമാനം. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5കോടി രൂപയുടെ കരാറും റദ്ദാക്കി. 10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ശങ്കരൻ നാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതല ഊരാളുങ്കലിൻ ആയിരുന്നു എന്നാൽ അതിൽ വീഴ്ചവരുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ തകരാർ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും അവർ തന്നെ വഹിക്കണമെന്ന് തീരുമാനമായിട്ടുണ്ട്. അടുത്തമാസം 31 മുതൽ പരിപാലന ചുമതല പിഡബ്ല്യുഡി യ്ക്ക് ആയിരിക്കും.

10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഈ ഹാൾ 7.5 കോടി രൂപ നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ എതിർപ്പിനെ പോലും അവഗണിച്ചാണ് കഴിഞ്ഞ സർക്കാർ കരാർ നൽകിയത്. കേരളസഭയിൽ പങ്കെടുത്ത അതിഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ഡൈനിങ് ഹാളിൽ എസി സ്ഥാപിച്ചതിന് അടക്കം 35 ലക്ഷം രൂപയുടെ ബിൽ നൽകിയതിലും അന്വേഷണം ഉണ്ടാകും.
നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ നേരത്തെ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here