Home News Breaking News കേരളത്തിൽ ഹോട്ടലുകൾ മുതൽ ബേക്കറികൾ വരെ അടച്ചു; ഓൺലൈൻ ഭക്ഷണ വിതരണവും നിലച്ചു

കേരളത്തിൽ ഹോട്ടലുകൾ മുതൽ ബേക്കറികൾ വരെ അടച്ചു; ഓൺലൈൻ ഭക്ഷണ വിതരണവും നിലച്ചു

Advertisement

തിരുവനന്തപുരം: വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതിനെതിരെ സംസ്ഥാനത്താകമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും 24 മണിക്കൂര്‍ സമരത്തിലേക്ക്. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പൂര്‍ണമായി നിര്‍ത്തിവെക്കുന്നതാണ് തീരുമാനം.

ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സംഘടനകള്‍ സമരത്തില്‍ പങ്കാളികളാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനവും നടത്തും.

19 കിലോ വാണിജ്യ സിലിണ്ടറിന് ഒരുതവണയായി 993 രൂപ വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ത്താണ് സമരം. നിലവില്‍ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 3000 രൂപ കടന്നതോടെ ഹോട്ടല്‍ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് സംഘടനകള്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വിലവര്‍ധന തുടരുകയാണെങ്കില്‍ ഹോട്ടല്‍ വ്യവസായം തകരാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

കോവിഡ് പിന്നാലെ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്നു ഹോട്ടല്‍ മേഖല. അതിനിടെയാണ് പുതിയ വിലവര്‍ധന വലിയ തിരിച്ചടിയായി മാറിയത്. ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഇത് ശക്തമായി ബാധിച്ചു.

പ്രവര്‍ത്തനച്ചെലവ് കൂടിയതോടെ പല ഹോട്ടലുകളിലും ഭക്ഷണവില ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ക്കും അധിക സാമ്പത്തികഭാരം നേരിടേണ്ടി വരുന്നു. സമരത്തിന്റെ ഭാഗമായി ഹോട്ടലുകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്; യാത്രക്കാരും ഇതില്‍പ്പെടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here