പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ബുധനാഴ്ച സമാപിക്കും. തിങ്കളാഴ്ച പത്ത്, 15ന് എട്ട്, 16ന് ഏഴ് എന്നിങ്ങനെ വള്ളസദ്യകൾകൂടി നടക്കാനുണ്ട്. ഇരുപതു വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെ 577 വള്ളസദ്യകളാണ് ബുക്ക് ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രമാണ് വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടക്കുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസങ്ങളിൽ വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ നടന്ന ദിവസങ്ങൾ വരെയുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.കെ കുഞ്ഞികൃഷ്ണൻ, ഡി.ജി.പി എസ്. ശ്രീജിത്ത്, സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ജി. ഹരികുമാർ, പ്രശസ്ത സംഗീത സംവിധായകനും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, എ.ഡി.ജി.പി വിജയൻ തുടങ്ങിവർ കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തു. സമാപന ദിവസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.




























