Home Blog Page 973

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്.
ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.

പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്

മൂന്ന് നേരവും മുടക്കമില്ലാതെ ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയില്ല. പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. പ്രതിരോധ ശേഷി കൂട്ടാൻ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇതാണ്.

1.സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ഇത് അണുബാധകൾക്കെതിരെ പോരാടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

  1. ക്യാപ്‌സിക്കം
    വിറ്റാമിൻ സി ധാരാളം ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ കരോട്ടീൻ ഉണ്ട്. ഇത് ചർമ്മാരോഗ്യവും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  2. ഇഞ്ചി

ഇഞ്ചിയിൽ ശക്തമായ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട വേദന പോലുള്ള രോഗങ്ങളെ തടയുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. വെളുത്തുള്ളി

വെളുത്തുള്ളിക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും. കാരണം ഇതിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പനി, മറ്റ് അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

  1. ചീര

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ബീറ്റ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിന് അണുബാധകൾക്കെതിരെ പോരാടാൻ സാധിക്കും.

  1. ബദാം

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. അതേസമയം അമിതമായി ബദാം കഴിക്കരുത്. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി,ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന്

തിരുവനന്തപുരം. മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം.

ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന്
രേഖകൾ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് അന്വേഷിക്കും. വേണുവിൻ്റെ കൂട്ടിരിപ്പുകാരിൽ നിന്ന് കൂടി വിവരം തേടും.

കൂടുതൽ അന്വേഷണം വേണമോ എന്നുള്ള കാര്യം ഡി എം ഇ യുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ DME ക്ക് സമർപ്പിക്കും.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പുണ്ട്.


ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ ദാരുണാന്ത്യം

കാട്ടുപന്നി കുറുകെച്ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ ദാരുണാന്ത്യം. പാലക്കാട് കല്ലിങ്കലിലാണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും തൽക്ഷണം മരിച്ചു. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ(24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ്(22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ്(19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ(23), യാക്കര സ്വദേശി ഋഷി(24), നെന്മാറി സ്വദേശി ജിതിൻ(21) എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടുപന്നി കുറുകെച്ചാടിയപ്പോൾ ഇടിക്കാതിരിക്കാനായി കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

കാറില്‍ മുന്നിലിരുന്ന രണ്ടുപേരും പിറകിലുണ്ടായിരുന്ന ഒരാളുമാണ് രക്ഷപ്പെട്ടത്. പൊലീസും ഫയർഫോഴ്സും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

കൊച്ചി: അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്യാകുമാരിയിൽ നിന്ന് മം​ഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാ​ഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോ​ഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ​ഗ​താ​ഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.

ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും

ന്യൂഡൽഹി: അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്.

വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി, ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. 14ന് ഫലമറിയാം.

ഭൂസ്വത്ത് മക്കൾക്ക് നൽകാതെ മരുമകൾക്ക് നൽകാൻ ശ്രമം; 60കാരനായ പിതാവിനെ ആൺമക്കൾ മർദിച്ച് കൊലപ്പെടുത്തി

കൗശമ്പി: മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. ഉത്തർപ്രദേശിലെ കൗശമ്പി ജില്ലയിലെ കരാരിയിലാണ് സംഭവം. രണ്ട് ആൺമക്കളാണ് 60കാരനായ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ദുർഗാപ്രസാദ് തൻ്റെ പേരിലുണ്ടായിരുന്ന ഭൂമി മരുമകൾക്ക് (മകൻ്റെ ഭാര്യക്ക്) എഴുതിക്കൊടുക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആൺമക്കൾക്ക് തൻ്റെ സ്വത്തിൻ്റെ വിഹിതം ഇദ്ദേഹം നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ കുപിതരായാണ് മക്കളായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് മർദിച്ചത്.

അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൂത്ത മകൻ ഗ്യാനിനും സഹോദരങ്ങളുടെ മർദനമേറ്റു. പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ഗവൺമെന്റ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതിനാൽ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ദുർഗാപ്രസാദിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. മക്കളായ വിമലേഷും വീരേന്ദ്രയുമാണ് പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രണ്ട് പ്രതികളെയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരും ഒളിവിലെന്നാണ് വിവരം.

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ

ന്യൂഡെൽഹി.ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവം.
രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.റോഡരികിൽ കണ്ടെത്തിയത് മോക്ക് പോളിങ്ങിന് ഉപയോഗിച്ച സ്ലിപ്പുകൾ എന്ന് വിശദീകരണം.
സ്ലിപ്പുകൾ അലക്ഷ്യമായി ഉപേക്ഷിച്ചതിൽ കേസ് എടുത്തു.

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം . ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി തിരുവനന്തപുരം
വാമനപുരത്ത് വെച്ചായിരുന്നു അപകടം
മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മന്ത്രിയെ പിന്നാലെ വന്ന എംഎൽഎയുടെ കാറിൽ കയറ്റി വിട്ടു