Home Blog Page 974

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു അപകടം, മൂന്നു യുവാക്കൾ മരിച്ചു

പാലക്കാട്ട് .നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു അപകടം, മൂന്നു യുവാക്കൾ മരിച്ചു

പാലക്കാട്‌ സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ്‌ (22), സനൂജ് (19) എന്നിവരാണ് മരിച്ചത്

കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവർക്ക് പരുക്കേറ്റു
രാത്രി 11 മണിയോടെയാണ് അപകടം
ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു

മരത്തിലിടിച്ച് കാർ വയലിലേക്ക് മറിഞ്ഞു.
അപകടം കാട്ടുപന്നി കുറുകെ ചാടിയതിലെന്ന് സംശയം

കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതി, കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

തിരുവനന്തപുരം. കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്.. പി എച്ച് ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു.. മൊഴിയിലടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ആകുമോ എന്ന് പോലീസ് നിയമപദേശം തേടും. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും അന്വേഷണത്തെ ഉത്തരവിട്ടിരുന്നു.. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി ഡോ. ബിന്ദു നിർദ്ദേശിച്ചത്.. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു

കലയുടെ വസന്തംകഥാപ്രസംഗത്തിലൂടെസാദ്ധ്യമാക്കണം,കാവാലം ശ്രീകുമാർ

ശാസ്താം പൊയ്ക(കൊല്ലം) : കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ശ്രീ. കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്‌കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ്‌ തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു.
കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു.
തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ സ്വാഗതവും അഡ്വ.കെ.പി.സജി നാഥ് ആർ.പി. പുത്തൂർ അനുസ്മരണവും സിദ്ധാർത്ഥഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, വി.വി ജോസ്,പ്രേം ഷാജ്, രാജീവ്‌ നരിക്കൽ, ബാബുജി ശാസ്താംപൊയ്ക എന്നിവർ ആശംസകൾ അർപ്പിച്ചു.ആർ പി പുത്തൂർ ഫൗണ്ടേഷൻ,
തരംഗിണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, സിദ്ധാർത്ഥ ഫൗണ്ടേഷൻ, എം.വി. ദേവൻ കലാഗ്രാമം പള്ളിമൺ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്.

കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം ആരംഭിക്കുന്നത് : രാജീവ് ആലുങ്കൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങൾ
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് നാം തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത് എന്നും അകക്കണ്ണുകൊണ്ട് കാണുമ്പോഴാണ് അവ ഫലവത്താകുക എന്നും അദ്ദേഹം പറഞ്ഞു.

റവ. ഫാദർ റോയ് ജോർജ് കട്ടച്ചിറ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം കൊല്ലം പത്തനം തിട്ട ആലപ്പുഴ ജില്ലകളിലെ നാല്പതോളം സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ
കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യാട് ഗേറ്റ് വേ 2025 സ്കോളർഷിപ്പിലെ റാങ്കു ജേതാക്കളായ ബ്രൂക്കിലെ ഇരുപത്തിയാറു വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരസമർപ്പണം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു.

ഇരുപത് വർഷങ്ങളിലെ ഉയർച്ചയുടെയും വളർച്ചയുടെയും പടവുകളുടെ പ്രകടനമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്കൂളിന്റെ നൈപുണ്യ വികസനപരിപാടികളിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത ഗാനമേള, മൂകാഭിനയം, മ്യൂസിക്കൽ കോമഡി സ്കിറ്റ്, സംഘനൃത്തം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുടെ അവതരണങ്ങളും വാർഷിക ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.

ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ കെ സാമുവൽ സെക്രട്ടറി ജോജി ടി കോശി എന്നിവർ നേതൃത്വം നൽകി

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം,കേസ്

ഗുരുവായൂർ. ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം.2 ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരെ പരാതി നൽകി ഗുരുവായൂർ ദേവസ്വം.ദ്വേവസം അഡ്മിനിസ്ട്രേറ്റർ പോലീസിന് കത്ത് നൽകി

ഗുരുവായൂർ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ റീൽസ് ചിത്രീകരിച്ചതും ആയി ബന്ധപ്പെട്ടാണ് നടപടി.ഹൈക്കോടതി ഉത്തരവുപ്രകാരം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ ഉൾപ്പെടെ വീഡിയോ ചിത്രീകരണം തടഞ്ഞിട്ടുള്ളതാണ്. ജസ്ന സലിം, R1_bright എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് പരാതി. ജെസ്നക്കെതിരെ പോലീസ് കേസെടുത്തു

കാഴ്ചവൈകല്യമുള്ള പുരോഹിതന്റെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍

കുളത്തൂപ്പുഴ: കാഴ്ചവൈകല്യമുള്ള ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയില്‍. പാലോട് ഇടിഞ്ഞാര്‍ പ്രശാന്ത് ഭവനില്‍ പ്രശാന്ത്കുമാര്‍ (35) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 25ന് ആയിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ പുരോഹിതനായ ജോണ്‍ കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് വന്ന ശേഷം തിരികെ പോകാന്‍ കുളത്തൂപ്പുഴയില്‍ ബസ് കാത്തുനില്‍ക്കവേ പ്രതിയായ പ്രശാന്തിനോട് ബസ് വിവരം തിരക്കി. കാഴ്ച വൈകല്യമുള്ള ആളാണെന്ന് മനസ്സിലാക്കി പ്രതി തന്ത്രപൂര്‍വം ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ടുപോയി തള്ളിയിട്ട് മര്‍ദിക്കുകയും 7000 രൂപ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ അടങ്ങിയ ബാഗും തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് ടാപ്പിങ് ജോലി ചെയ്യുന്ന റോസുമലയിലേക്ക് ഉള്ള യാത്രയില്‍ ബാഗ് നെടുവണ്ണൂര്‍ക്കടവ് വനമേഖലയില്‍ ഉപേക്ഷിച്ചു. മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന പുരോഹിതന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തൂപ്പുഴ പോലീസില്‍ വിവരമറിയിച്ചു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ഷിജു, വിനോദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദര്‍ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കര്‍മലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദര്‍ ഏലീശ്വാ ഇനിമുതല്‍ വാഴ്തപ്പെട്ട മദര്‍ ഏലീശ്വയായി അറിയപ്പെടും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുളള യാത്രയില്‍ ഒരു പടികൂടി കടന്നിരിക്കുന്നു മദര്‍ ഏലീശ്വ. വല്ലാര്‍പാടം ബസലിക്കയില്‍ വരാപ്പുഴ അതിരൂപതാ മെത്രാന്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങില്‍ ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂര്‍ത്തിയാക്കിയത്. മാര്‍പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടര്‍ ലയോ പോള്‍ ദോ ജെറില്ലി വത്തിക്കാന്റെ സന്ദേശം വായിച്ചു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം. മദറിന്റെ തിരുശേഷിപ്പ് വല്ലാര്‍പാടം പളളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദര്‍ ഏലീശ്വ 1831 ല്‍ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കര്‍മലീത്ത സന്യാസിനി സഭയായ തേഡ് ഓര്‍ഡര്‍ ഓഫ് ഡിസ്‌കാല്‍സെഡ് കാര്‍മലൈറ്റ്‌സിന് 1866 ല്‍ രൂപം നല്‍കി. 1913 ല്‍ ആയിരുന്നു മരണം. 2008ലാണ് മദര്‍ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ല്‍ ധന്യയായി പ്രഖ്യാപിച്ചു. കൃത്യം രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ന്നത്.

കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു

കൊച്ചി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം വാഹനാപകടം രണ്ടുപേർ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി,മുനീർ എന്നിവരാണ് മരിച്ചത്. ചങ്ങമ്പുഴ പാർക്കിന് സമീപം ഇന്ന് വെളുപ്പിന് 3.30 മണിയോടെ നാലുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മെട്രോ പില്ലറിൽ ഇടിച്ച് കേറുകയായിരുന്നു. യാക്കൂബ്, ആദിൽ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഗുരുതരമായ പരുക്കുകളോടെ ICU-ൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടയടി

കോഴിക്കോട്. ഡിസിസി ഓഫീസിൽ സീറ്റ്‌ വിഭജന ചർച്ചക്കിടെ കൂട്ടയടി.പരാതിയുമായി നേതാക്കൾ നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിസിസി. യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസൻ. ജില്ലാ പഞ്ചായത്ത് സീറ്റ്‌ വിഭജനം സംബന്ധിച്ചും വൻ പൊട്ടിതെറി. മത-സാമുദായിക ബാലൻസിംഗ് ഉണ്ടായില്ലെന്ന് പരാതി. പുതുപ്പാടി ഡിവിഷൻ സീറ്റ്‌ കോൺഗ്രസ്‌ വിറ്റേന്ന് ഒരു വിഭാഗത്തിന്റെ പരാതി

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് വിമത നേതാവ് സിപിഎമ്മിനൊപ്പം

പാലക്കാട്. പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് വിമത നേതാവ് CPIM നൊപ്പം. തെരഞ്ഞെടുപ്പിൽ ഇടതിനോട് ചേർന്ന് മത്സരിക്കാൻ തീരുമാനമെന്നും പഞ്ചായത്തിൽ 60 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നുംമുൻ DCC പ്രസിഡൻ എ.വി ഗോപിനാഥ്. തങ്ങളെ ബാധിക്കില്ലെന്നാണ് കോൺഗ്രസ്

കോൺഗ്രസ്സ് ആധിപത്യമാണ് എന്നും പെരിങ്ങോട്ടുകുറുശ്ശിയിൽ. മുൻ ഡി. സി. സി പ്രസിഡൻ്റും , എം എൽ എയും , 25 വർഷം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റുമായ എ വി ഗോപിനാഥ് കോൺഗ്രസ്സിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് cpim n ഒപ്പം ചേരുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്.
സ്വതന്ത്ര ജനാധിപത്യ മുന്നണി എന്ന പേരിൽ മത്സരിക്കനാണ് തീരുമാനം . സി. പി. എംമായി സഹകരിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയാണ് ലക്ഷ്യം

സി പി എംമായി സഹകരിച്ച് മത്സരിക്കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപെടുന്നത്. ഗോപിനാഥിന്റെ നിലപാട് കോൺഗ്രസിനെ ഭയപ്പെടുത്തില്ലെന്നും ജനങ്ങൾ കോൺഗ്രസിനൊപ്പം എന്നും ഡിസിസി പ്രസിഡണ്ട്‌

മുസ്‌ലീം ലീഗിലെ ഒരു വിഭാഗവും എ വി ഗോപിനാഥിനെപ്പo നിൽക്കണമെന്നാണ് സൂചന. ഇതുവരെ മറ്റെരു പാർട്ടിയും അധികാരത്തിൽ എത്തിയിട്ടില്ലാത്ത പെരിങ്ങോട്ടുകുർശ്ശി വിമതനിലൂടെ നഷ്ട്ടപെട്ടാൽ അത്‌ കോൺഗ്രസിന് വലിയ ക്ഷിണം ഉണ്ടാക്കും. .