കോഴിക്കോട്: മന്ത്രി പിഎ മുഹമ്മദ് റിയാസും പിവി അന്‍വറും ഏറ്റുമുട്ടുന്ന ബേപ്പൂരില്‍ അപരന്‍മാരുടെ വിളയാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് നാല് അപരന്‍മാരും പിഎ മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്‍മാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റിയാസിനെതിരെ അപരന്‍മാര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് അപരന്‍മാരുണ്ടായിട്ടും റിയാസ് 28, 747 വോട്ടിനാണ് വിജയിച്ചത്.
ഒറ്റപ്പാലത്ത് പികെ ശശിക്കെതിരെയും അപരന്‍ രംഗത്തുണ്ട്. പികെ ശശി എന്ന പേരില്‍ തന്നെയാണ് അപരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രേംകുമാറിനെതിരെയും അപരനുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം തീരെ കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.
ആലപ്പുഴ. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആളാണ് പിണറായി വിജയനെന്ന് ജി സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെയും ഡിവൈഎഫ്ഐക്കും സിപിഎമ്മിനുമെതിരെ കടുത്തഭാഷയിലാണ് വീണ്ടും സുധാകരൻ രംഗത്തുവന്നത്.
അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു – ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്, നാനാർഥങ്ങൾ ഉള്ള താണ് ഭാഷയാണ്. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല
താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധമാണ്. കേസിന് പോയാൽ പ്രശ്നമാണ്. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാർലമെൻ്ററിയനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗൽഭനാണ്.
ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഉണ്ടായിരുന്നതാണ് പ്രഗൽഭനായ മന്ത്രിയാണ്. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അധികാരം നൽകിയത്. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്. എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് സന്തോഷിക്കാം, നിങ്ങൾക്ക് ആളെക്കൂട്ടി തരുന്നുണ്ട്, അദ്ദേഹം നിങ്ങൾക്കു വേണ്ടിവോട്ട് പിടിച്ചു തരുന്നുണ്ട്.
DYFI ക്കും – SFIക്കുമെതിരെ സുധാകരൻ ആഞ്ഞടിച്ചു. കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാവ് DYFI യിൽ ഉണ്ടോ,SFI യിൽ ഉണ്ടോ. ഒരു കാലത്ത് Ksu ക്കാർക്ക് പോലും അസൂയ ആയിരുന്നു. വൈകുന്നേരം ഉള്ള കള്ളുഷാപ്പിൽ പോയി ഫെയ്സ് ബുക്കിൽ ഇടുകയാണ് ജി.സുധാകരൻ തന്തയ്ക്ക് പിറന്നവനല്ല. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനെ വയ്യ. വല്യ കുപ്പി വാങ്ങിച്ചു കൊടുത്താൽ സെക്രട്ടറി, ചെറിയ കുപ്പി വാങ്ങിയാൽ പ്രസിഡൻ്റ് ഇതാണ് നിലയെന്നും സുധാകരന്‍ ആക്ഷേപിച്ചു.
കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൊട്ടാരക്കര സെന്റ് മേരീസ് – അപ്പര്‍ കരിക്കം – ലോവര്‍ കരിക്കം റോഡില്‍ മാര്‍ച്ച് 25 മുതല്‍ പണി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (മാര്‍ച്ച് 24) നടക്കും. രാവിലെ 11 മണി മുതല്‍ അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന. മത്സരരംഗത്ത്‌നിന്ന് പിന്മാറാന്‍ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് 26 വരെ പത്രിക പിന്‍വലിക്കാം, അതിനുശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തയ്യാറാക്കി ചിഹ്നങ്ങള്‍ അനുവദിക്കും
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ബിജെപിയുടെ ക്യാപ്റ്റനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നാക്ക് ബിജെപിക്ക് വേണ്ടി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
ബിജെപിയുടെ അതേ പാത പിന്തുടർന്ന് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണ്. രാഹുലിനെ ഏറ്റവുമധികം വേട്ടയാടുന്നത് ബിജെപിയാണ്, ഇപ്പോൾ മുഖ്യമന്ത്രിയും ആ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
സ്വന്തം ബന്ധുക്കളെയും അഴിമതികളെയും രക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ സാഷ്ടാംഗം വീണ ആളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പാർട്ടിയേക്കാൾ വലുത് സ്വന്തം താൽപ്പര്യങ്ങളാണ്. അതുകൊണ്ടാണ് സി.പി.ഐ.എമ്മിൽ ഇന്ന് കാണുന്ന രീതിയിലുള്ള വലിയ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നത് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മുതിർന്ന നേതാവ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെയും വേണുഗോപാൽ വിമർശിച്ചു. സുധാകരനെ കുറിച്ച് മുഖ്യമന്ത്രി ഉപയോഗിച്ച തരംതാഴ്ന്ന ഭാഷ തനിക്ക് വഴങ്ങില്ലെന്നും ആ ഭാഷാശൈലി പിണറായി വിജയന് മാത്രമേ പരിചയമുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണെന്നും പത്തനംതിട്ടയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയുടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം.
അമേരിക്ക വെടി നിർത്തിയാലും ഇസ്രായേൽ ഒറ്റയ്ക്കു യുദ്ധം തുടരുമോ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. എന്നാൽ എല്ലാ സൈനിക നടപടികളും അമേരിക്ക അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുകയാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ഇറാനുമായി രണ്ടു ദിവസമായി ചർച്ചകൾ നടക്കുകയാണെന്നും ഗണ്യമായ പുരോഗതിയുണ്ടെന്നുമാണ് ട്രംപ് കൂട്ടിച്ചേർത്തത്. തിരിച്ചടിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിൽ അമേരിക്ക പിന്നോട്ടു പോയി എന്നാണ് കാബുളിലെ ഇറാൻ എംബസി കുറിച്ചത്. ഇറാന്‍റെ ന്യൂസ് ഏജൻസിയായ തസ്മിനും ട്രംപ് പിന്നാക്കം പോകുന്നു എന്ന് റിപ്പോർട്ട് നൽകി. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്‍റെ എണ്ണ-വാതകപ്പാടങ്ങൾ ആക്രമിക്കും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഹോർമൂസ് പുർണമായി അടയ്ക്കുമെന്നും ഗൾഫിലെ മറ്റുരാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്നുമായിരുന്നു ഇറാന്‍റെ മറുപടി. സൌദിയിലും മറ്റും ഇറാൻ നടത്തിയ ആക്രമണവും ഇപ്പോഴത്തെ പിന്നാക്കംപോക്കിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
യുദ്ധം തുടങ്ങിയ ശേഷം ഇറാൻ ഏറ്റവും കൃത്യതയോടെ നടത്തുന്ന രണ്ട് ആക്രമണങ്ങളാണ് ഇന്നുണ്ടായത്. ഇസ്രായേലിലെ സൈനികത്താവളവും സൌദിയിലെ അമേരിക്കയുടെ പ്രിൻസ് സുൽത്താൻ എയർബേസും ലക്ഷ്യമിട്ടായിരുന്നു മിസൈൽ പ്രയോഗം. രണ്ടും ലക്ഷ്യത്തിലെത്തിയെന്ന് ഇറാന്‍റെ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ നാശനഷ്ടത്തെക്കുറിച്ച് ഇസ്രായേലോ അമേരിക്കയോ സൌദിയോ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിലെ ഡിമോണയിലും ആരാദിലും ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്തുവന്നു. 180 പേർക്കാണ് പരുക്കേറ്റത്. യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2013 പേർ കൊല്ലപ്പെട്ടു. ഇതിൽ 208 പേർ കുട്ടികളാണ്. 1167 സൈനികരും കൊല്ലപ്പെട്ടു. ലബനനിൽ കൊല്ലപ്പെട്ടത് 1029 പേരാണ്.
ഇടുക്കി. യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ശുചീകരണ തൊഴിലാളികൾ.സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാക്കളും ചേർന്ന് തൊഴിലാളികളെ പ്രചരണ ആയുധമാക്കിയെന്ന് പരാതി. പണം അടങ്ങിയ കവർ നേതാക്കൾ ശുചീകരണ തൊഴിലാളികളെ കൊണ്ട് സേനാപതി വേണുവിന് കൈമാറി
ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചശേഷം സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ പ്രചരിപ്പിച്ചു.പണം കൊടുക്കുവാൻ എല്ലാവരും എത്തിച്ചേരണമെന്ന ഹരിത കർമ്മസേന കൺവീനറുടെ ശബ്ദരേഖ പുറത്തുവന്നു. ജില്ലാ കളക്ടർക്കും, ഇലക്ഷൻ കമ്മീഷനും പരാതി നൽകി ശുചീകരണ തൊഴിലാളികൾ
വിഷയം ഏറ്റെടുത്ത് സിപിഎം. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് നേതാക്കൾ
കണ്ണൂർ. പോര് മുറുകുന്നു. സിപിഎമ്മിൽ നിന്ന് പുറത്തായ മുതിർന്ന നേതാക്കൻമാർ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികയാണ് ഇരുവരും മത്സരിക്കുന്നത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു.
സിപിഎം നേതാവായിരുന്ന ടി കെ ഗോവിന്ദനാണ് തളിപ്പറമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ LDF സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് CPIM മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഇദ്ദേഹം പാർട്ടി വിട്ടത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനാനാണെന്നും മുഖ്യമന്ത്രി നേരിട്ട് ചർച്ച കെട്ടിരുന്നെങ്കിൽ ശ്യാമളയെ സ്ഥാനാർഥി ആക്കില്ലാരുന്നു അദ്ദേഹം പ്രതികരിച്ചു.
പയ്യന്നൂരിൽ പാർട്ടി വിട്ട വി കുഞ്ഞി കൃഷ്ണനാണ് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. രക്‌തസാക്ഷി ഫണ്ട് ഉൾപ്പെടെ നിരവധി ഫണ്ടുകളിൽ അദ്ദേഹം അഴിമതി ആരോപിച്ചിരുന്നു. തന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി പറയുന്നതിന് പകരം സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിൽ നിന്ന് പുറത്തായ നേതാക്കന്മാരെ കൂടെ നിർത്തി, സിപിഎം വോട്ടുകൾ നേടി LDF കോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം
കരുനാഗപ്പള്ളി. നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. MS താര പത്രിക സമർപ്പിച്ചു. മണ്ഡലം ബൂത്ത് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയാണ് തഹസിൽദാർക്ക് പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് നേതാക്കളായ ആർ സോമൻ പിള്ള, എം ശിവശങ്കരപ്പിള്ള, ആർഎസ് അനിൽ, പി ആർ വസന്തൻ, സൂസൻ കോടി, ജഗത് ജീവൻ ലാലി, എസ് കൃഷ്ണകുമാർ, അനിൽ എസ് കല്ലേലി ഭാഗം, ഷിഹാബ് പൈനുംമൂട്, ആദിനാട് സൈനുദ്ദീൻ, അബ്ദുസ്സലാം അൽഹന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും.