ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണാവുന്ന അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല.
Also Read: ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ബാധകമെന്ന് എന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. സാധാരണക്കാരായ ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്ന് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഫോൺ നിരോധിച്ചു. റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് നടപടി. ക്ഷേത്രത്തിനു പുറത്ത് ഫോൺ സൂക്ഷിക്കാൻ ക്രമീകരണം ഒരുക്കും. ഇതിനായി 5 രൂപ ഫീസ് നൽകണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതിനുമുൻപ് എല്ലാ ക്ഷേത്രങ്ങളും ക്രമീകരണം ഒരുക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.



























