ത്രിപുരയില്‍ നിയമസഭ സമ്മേളിക്കുന്നതിനിടെ ബിജെപി എംഎല്‍എ മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടത് വിവാദം

ഗുവാഹത്തി: ത്രിപുരയില്‍ നിയമസഭ സമ്മേളിക്കുന്നതിനിടെ ബി.ജെ.പി എം.എല്‍.എ മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടതായി ആക്ഷേപം.

ത്രിപുരയിലെ ബാഗ്ബസ നിയോജക മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായ ജാദവ് ലാല്‍ നാഥ് ആണ് പുലിവാലു പിടിച്ചത്.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുമ്‌ബോഴായിരുന്നു ജാദവ് മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടത്. ജാദവിന് സമീപത്തിരുന്നവര്‍ ഇതിന്റെ വിഡിയോ എടുക്കുകയായിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായതോടെയാണ് എം.എല്‍.എക്കെതിരെ പ്രതിഷേധമുയര്‍ന്നത്. ബി.ജെ.പി നേതൃത്വം എം.എല്‍.എയോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോപണങ്ങളോട് ജാദവ് പ്രതികരിച്ചിട്ടില്ല.

2012ല്‍ കര്‍ണാടകയില്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ സഭാസമ്മേളനം നടക്കവെ അശ്ലീല ദൃശ്യം കണ്ടത് വിവാദമായിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നു. ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതോടെ ലക്ഷ്മണ്‍ സവാദി, സി.സി. പാട്ടീല്‍ എന്നിവരെ മന്ത്രിസ്ഥാനത്ത് തിരിച്ചെടുക്കുകയായിരുന്നു.

Advertisement