Home News Local 12 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണം രണ്ട് വർഷമായി പെട്ടിക്കുള്ളിലെന്ന് പരാതി

12 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണം രണ്ട് വർഷമായി പെട്ടിക്കുള്ളിലെന്ന് പരാതി

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി ആരോഗ്യ കേന്ദ്രത്തിലേക്ക് (സി.എച്ച്.സി) 12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വർഷമായി പെട്ടിക്കുള്ളിലെന്ന് പരാതി.മണിക്കൂറിൽ 180 ടെസ്റ്റുകൾ വരെ നടത്താവുന്നതും സി.എ-125 എന്ന കാൻസർ ടെസ്റ്റ് നടത്താവുന്നതുമായ ആട്ടോമാറ്റിക്
ഹോർമോൺ അനലൈസർ എന്ന ഉപകരണമാണ് പെട്ടിപോലും പൊട്ടിക്കാതെ അനാഥമായി കിടക്കുന്നത്.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് അറിയുന്നത്.

ഇതിനാൽ സാധാരണക്കാർക്ക് ലഭിക്കേണ്ട
സേവനം ലഭിക്കാതെ പോകുന്നു.സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് പറയപ്പെടുന്നത്.മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിചിത്രമായ മറുപടിയാണ് ലഭിക്കുന്നതെന്നും അടിയന്തിരമായി മെഷീൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിഒ,ഡിഎച്ച്എസ്,ഡിഎംഒ എന്നിവർക്ക് പഞ്ചായത്തംഗം സിജു കോശി വൈദ്യൻ പരാതി നൽകി.

Advertisement