ഇരട്ടിപ്പാതയിലെ ചൂളംവിളിക്കൊപ്പം ഉയരുന്നത് അനിലിന്‍റെ ആശ്വാസ നിശ്വാസം

മാവേലിക്കര. എറണാകുളം കായംകുളം റൂട്ടിലെ ഇരട്ടിപ്പാതയിലൂടെ ഒടുവില്‍ ചൂളംവിളിച്ച് ട്രയിന്‍ ഓടിയപ്പോള്‍ ഇരട്ടിസന്തോഷം അനുഭവിക്കുന്ന ഒരാളുണ്ട്.
അനുമതിലഭിച്ച് രണ്ടു പതിറ്റാണ്ട് വരെ പദ്ധതി നീട്ടിക്കൊണ്ടുപോയ കുഴഞ്ഞുമറിഞ്ഞ കേസുകള്‍ നടത്തിയ നിയമോപദേഷ്ടാവ് അഡ്വ. അനില്‍ വിളയില്‍ ആണ് അത്. പാതയിലൂടെ ചൂളംവിളി ഉയരുന്നതിനൊപ്പം ആശ്വാസത്തിന്റെ വീര്‍പ്പുവിടുകയാണ് ഈ അഭിഭാഷകന്‍.


യാത്രാദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ കായംകുളം -കോട്ടയം -എറണാകുളം റെയില്‍പാത ഇരട്ടവരിയാക്കുന്നതിന് നിര്‍മ്മാണാനുമതി ലഭിച്ച് 21വര്‍ഷത്തിനുശേഷം ഇതു പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ അഹോരാത്രം പ്രയത്‌നിച്ചതിന്റെ സന്തോഷത്തിലാണിദ്ദേഹം.

15 വര്‍ഷത്തിലേറെയായി റെയില്‍വേയുടെ ലീഗല്‍ അഡ്വൈസറാണ് ഇദ്ദേഹം. ഇരട്ടപ്പാത വികസനത്തിനായി രാഷ്ട്രപതിയുടെ പേരില്‍റെയില്‍വേക്കുവേണ്ടി നൂറുകണക്കിന് ഭൂവുടമകളില്‍നിന്ന് വസ്തുവാങ്ങി റജിസ്‌ട്രേഷന്‍ നടത്തി നല്‍കിയത് അഡ്വ.അനില്‍ വിളയിലാണ്. മാവേലിക്കര ചെങ്ങന്നൂര്‍ തിരുവല്ല ചങ്ങനാശേരി കോട്ടയം ഏറ്റുമാന്നൂര്‍ തുടങ്ങി തലയോലപ്പറമ്പുവരെയുള്ള ആയിരത്തോളം ഭൂഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം നേരിട്ടും നിയമപോരാട്ടങ്ങളിലൂടെയും ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കി.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് നാട്ടകം ടണലിന് മുകളിലുള്ള തമിഴ് വംശജരുടെ ക്ഷേത്രഭൂമിയുടെ പേരിലുള്ള കേസ് ആയിരുന്നു. ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അവസാന നിയമ തടസം ഈ ക്ഷേത്രഭൂമിയായിരുന്നു. ഏഴുമാസംമുമ്പാണ് കോട്ടയം ജില്ലാകോടതി റെയില്‍വേക്ക് അനുകൂലമായി കേസ് തീര്‍പ്പാക്കിയത്. അനിലിന് മികച്ച സേവനത്തിന് റെയില്‍വേയുടെആദരവ് ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെവക്കീല്‍ എന്നതിലുപരി ദേശീയജലപാത എന്‍ടിപിസി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എല്‍എഐസി നിരവധി പൊതുമേഖലാ ബാങ്കുകള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെയും നിയമോപദേശകനാണ് ഇദ്ദേഹം

Advertisement