Home News Breaking News ‘പൊതിച്ചോറ് കഴിച്ചവര്‍ അത് കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ പലരും സഭ കാണുമായിരുന്നില്ല’: കെ സുരേന്ദ്രൻ

‘പൊതിച്ചോറ് കഴിച്ചവര്‍ അത് കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ പലരും സഭ കാണുമായിരുന്നില്ല’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയില്‍ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.

പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ പലരും സഭ കാണുമായിരുന്നില്ലെന്നും പൊതിച്ചോറ് വിതരണത്തില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

കമ്യൂണിറ്റി കിച്ചനൊന്നും കേരളത്തില്‍ നടപ്പാവില്ലെന്നും കോവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രഖ്യാപനം. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയില്‍ ഭക്ഷണം നല്‍കാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു

ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉള്‍പ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെ സുരേന്ദ്രന്റെയും പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“സർക്കാർ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ല.

പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തില്‍ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തില്‍ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്- എന്നാണ് കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here