തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തില് MR അജിത്ത് കുമാറിനെതിരെ വേഗത്തിൽ നടപടിക്ക് സാധ്യത. എന്തുകോണ്ട് നടപടിയെടുക്കേണ്ട എന്നതില് വിശദീകരണം ഇന്നു തന്നെ നല്കാന് ഡിജിപി അജിത് കുമാറിനോട് ആവശ്യപെട്ടു. ഒഴിവു വരുന്ന ഡിജിപി സ്ഥാനത്തേക്കുള്ള നിയമനത്തിനായി ഉന്നതതല സ്ക്രീനിംഗ് കമ്മിറ്റി തിങ്കഴാഴ്ച്ച നടക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള നീക്കം
കേസ് ഡയറി തിരുത്തിയത് എഡിജിപി എംആര് അജിത്കുമാറിന്റെ ഓഫിസിലെന്ന് ഉറപ്പിക്കുകയാാണ് പ്രത്യേക അന്വേഷണസംഘം.. പ്രതികളെത്തിയത് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യം. ഉദ്യോഗസ്ഥരെ എഡിജിപി ശകാരിക്കുന്നത് ഇതിനെല്ലാം സിസിടിവി ദൃശ്യങ്ങള് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതെല്ലാം ഡിജിപിക്ക് അന്വേഷണ റിപ്പോര്ട്ടിനോപ്പം സമര്പ്പിക്കുകയും ചെയ്തു. അതുകോണ്ട് അജിത്കുമാറിന് രക്ഷപെടല് അത്ര എളുപ്പമല്ല. ഇതിോക്കെ എന്താണ് വിശദീകരണം ന്ലകാനുള്ളത് എന്നാണ് ഡിജിപി അജിത്കുമാറിനോട് ചോദിച്ചിട്ടുള്ളത്. ഇന്നു വൈകിട്ടിനുള്ളില് വിശദീകരണം രേഖാമുലം നല്കാനാണ് നിര്ദ്ദേശം. ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിനുമുമ്പുള്ള ചട്ട ക്രമങ്ങള് മാത്രമാണിത്. ഇനി ഡിജിപി തസ്തികയിലേക്ക് എത്താനുള്ളവരില് മുമ്പന് അജിത്കുമാരാണ് പക്ഷെ നടപടി വന്നാല് യോഗ്യത ഇല്ലാതാകും. ഒഴിവുവരുന്ന തസ്തികയിലേക്ക് തിങ്കഴാഴ്ച്ച ഉന്നത തല സ്ക്രീനിംഗ് കമ്മിറ്റിയുമുണ്ട്. അതുകോണ്ടുതന്നെ മറുപടി വൈകിപ്പിച്ച് ആ തസ്തിക നേടിയെടുക്കനാണ് അജിത് കുമാറിന്റെ നീക്കം ഇതുണ്ടായാല് യുഡിഎഫിന് വലിയ നാണക്കേടാകും ഇതോഴിവാക്കാന് വേഗത്തില് നടപടിക്ക് തയ്യാറെടുക്കുകയാണ് ആഭ്യന്തരവകുപ്പ്.
Home News Breaking News കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ MR അജിത്ത് കുമാറിനെതിരെ വേഗത്തിൽ നടപടിക്ക് സാധ്യത
































