തിരുവനന്തപുരം. സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് ഇന്നലെ സമിതിയിൽ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ടിൻമേൽ വിശദമായ ചർച്ച നടക്കും.
കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ട് പരാമർശിക്കുന്നത്. പാർട്ടിക്കും സർക്കാരിനും തെറ്റുപറ്റിയിട്ടില്ല എന്നും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിലുണ്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ജാതി സമവാക്യവുമാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാരിനെതിരായ പ്രചരണവും ഫലം കണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
തെറ്റ് തിരുത്തലിനായി പ്ലീനം ചേരേണ്ട കാര്യമില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ ചർച്ച ഇന്ന് നടക്കും.
തിരഞ്ഞെടുപ്പിന് ശേഷം നാടാകെ സി പി എം പ്രാദേശിക കമ്മറ്റികൾ നടത്തിയ ചർച്ച പ്രതീക്ഷ ഉണർത്തിയതാണ് . നേതൃത്വത്തിൻ്റെ പിടിപ്പുകേടും ഭരണ പരാജയവും പ്രാദേശിക തലത്തിൽ അക്കമിട്ടു നിരത്തിയിരുന്നു. എന്നാൽ പാർട്ടി പഴേ പിടിയിൽ തന്നെ തുടരുമെന്നതിൻ്റെ സൂചനയാണിത്. ഇതിനു മേലേക്ക് ഇനി ഒരു മാറ്റത്തിനും തിരുത്തലിനും സാധ്യതയില്ലെന്ന് ആണ് ഈ നീക്കം വ്യക്തമാക്കുന്നത്.



































