കോഴിക്കോട് .പരിക്ക് പറ്റിയ കുട്ടികൾക്കൊപ്പം കൂട്ടിരിപ്പുകാർ ഇല്ലെന്ന കാരണത്താൽ കുട്ടികൾക്ക് ചികിത്സ നൽകാൻ വൈകിയെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വാർഡിലാണ് ചികിത്സ നിഷേധിച്ചത്. ഇന്ന് പുലർച്ചെഒരുമണിയോടെയാണ് മലപ്പുറത്തു നിന്ന് പരിക്ക്പറ്റിയ 10 തമിഴ്നാട് സ്വദേശികളെ ആംബുലൻസ്ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൂട്ടിരിപ്പുകാർ ഇല്ലെങ്കിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറ്റില്ലെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.
ഒടുവിൽ പോലീസിത്തിയാണ് രോഗികളെ പ്രവേശിപ്പിച്ചത്. അപകടം പറ്റി രോഗികളുമായി ആശുപത്രിയിൽ എത്തിയ മലപ്പുറത്തു നിന്നുള്ള അഞ്ച് ആംബുലൻസ് ഡ്രൈവർമാർ ദുരനുഭവം നേരിട്ടെന്നും പരാതി. കുട്ടികൾക്കൊപ്പം പരിക്ക്പറ്റിയ മുതിർന്നവരുടെ നിലഗുരുതരമാണ്. ഒരു ലാഭവും പ്രതീക്ഷിക്കാതെ സേവനം എന്ന നിലയിലാണ് ഈ ഡ്രൈവർമാർ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ചികിത്സ വൈകിപ്പിച്ചതിനെതിരെ ഡോക്ടർമാർക്കെതിരെ നിയമനടപടിക്ക്ഒരുങ്ങുകയാണ് ഈ ഡ്രൈവർമാർ


































