കൊടകര. തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന മാരകമായ രാസലഹരികളുടെ വൻ ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാൽ കിലോയ്ക്കടുത്ത് എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളുമായാണ് പോലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമുള്ള ഡാൻസാഫ് സംഘവും കൊടകര പോലീസും സംയുക്തമായി നടത്തിയ അതീവ രഹസ്യമായ പരിശോധനയിലാണ് പ്രതി വലയിലായത്. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (28) ആണ് ലഹരിമരുന്നുമായി പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഐഷർ ലോറിയിലെ വലിയ കാർഗോ ബോക്സുകൾക്കിടയിൽ അതീവ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നും 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് പോലീസ് കൃത്യമായി കണ്ടെടുത്തത്. പിടിച്ചെടുത്ത അതിമാരക ലഹരിമരുന്നുകളും കടത്താനുപയോഗിച്ച ഐഷർ ലോറിയും പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഐഷർ ലോറിയിലെ വലിയ കാർഗോ ബോക്സുകൾക്കിടയിൽ അതീവ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നും 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് പോലീസ് കൃത്യമായി കണ്ടെടുത്തത്. പിടിച്ചെടുത്ത അതിമാരക ലഹരിമരുന്നുകളും കടത്താനുപയോഗിച്ച ഐഷർ ലോറിയും പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



































