അഭിഭാഷക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; പരാതിയുമായി ബന്ധുക്കൾ

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താനാണ് മരിച്ചത്.

ഭർതൃഗൃഹത്തിലെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നാണ് ഐശ്വര്യയുടെ വീട്ടുകാരുടെ പരാതി. പൊലീസ് അന്വേഷണം തുടങ്ങി. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഷീല അരവിന്ദാക്ഷൻ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻനായരാണ് ഐശ്വര്യയുടെ ഭർത്താവ്. ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിലാണ്ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവർഷം മുൻ‌പായിരുന്നു വിവാഹം.ഐശ്വര്യ ഭർതൃഗൃഹത്തിൽ ഗാർഹിക പീഡനത്തിനിരയായിരുന്നുവെന്നാണ് പരാതി. ശാരീരികമായി ഉപദ്രവിക്കപ്പെട്ടു. ഇടയ്ക്ക് ഇരുവരും അകന്നുതാമസിച്ചു. പിന്നീട് കൗൺസിലിങ് നൽകിയിരുന്നതായി ഐശ്വര്യയുടെ സഹോദരൻ പറയുന്നു

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം കോളജിലേക്ക് മാറ്റി. ഐശ്വര്യ ഉണ്ണിത്താന്റെ സഹോദരനായ അതുൽ ഉണ്ണിത്താൻ ഗാർഹിക പീഡനം ആരോപിച്ച് ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement