28.4 C
Kollam
Saturday 19th September, 2026 | 09:46:04 PM
Home News Breaking News ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ്...

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍

ചൈനയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ യുവാവ് നടത്തിയത് അവിശ്വസനീയമായ ഒരു സാഹസിക യാത്ര. ഷീ എന്ന് പേരുള്ള യുവാവ് ഒരു ട്രക്കിന്റെ ടയറിൽ മൂന്ന് മണിക്കൂറോളം കുത്തിയൊഴുകുന്ന പ്രളയവെള്ളത്തിലൂടെ നീന്തിയാണ് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്.

Also Read: ഹൂതികൾ റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു? ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് സംശയം; റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും

ഈ വാർത്തയുടെ കാരണം അറിഞ്ഞതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ജൂലൈ ആറിനായിരുന്നു സംഭവം. തെക്കൻ ചൈനയിലെ ക്വിൻഷോ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കളുമായി ഷീക്ക് ബന്ധം നഷ്ടപ്പെട്ടു. കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ആശയവിനിമയ മാർഗങ്ങളെല്ലാം നിലച്ചതോടെയാണ് മകന്റെ നെഞ്ചിൽ തീയെരിഞ്ഞത്.

മാതാപിതാക്കളെ തേടി, ജീവൻ പണയം വച്ച്

മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക തോന്നിയതോടെയാണ് ഷീ ഈ കടുംകൈക്ക് മുതിർന്നത്. ഗ്രാമത്തിലേക്ക് എത്താൻ മറ്റ് വഴികളൊന്നും മുന്നിലില്ലാതിരുന്നതിനാൽ ഒരു ട്രക്ക് ടയര്‍ ട്യൂബിനെ ആശ്രയിച്ച് പ്രളയജലത്തിലൂടെ നീന്താൻ തീരുമാനിക്കുകയായിരുന്നു. ഇതല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഷീ പറയുന്നത്.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഷീക്ക് ഗ്രാമത്തിൽ എത്താനായത്. മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള മകന്റെ ഈ സ്നേഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അക്ഷരാർത്ഥത്തിൽ ജീവൻ പണയം വച്ചായിരുന്നു ഈ യാത്ര. ഷീയുടെ ഈ പ്രവൃത്തിയുടെ കാരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. മാതാപിതാക്കളോടുള്ള സ്നേഹത്തിന് മുന്നിൽ ഒരു പ്രളയത്തിനും തടസ്സമാകാൻ കഴിയില്ലെന്ന് തെളിയിച്ച ഈ മകന്റെ കഥ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here