Home Blog Page 282

120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി

ചെർപ്പുളശ്ശേരിയിൽ 120 ഗ്രാം mdma യുമായി കർണാടക സ്വദേശിയായ യുവതി ഉൾപ്പെടെ 4 പേരെ ചെർപ്പുളശ്ശേരി പോലീസ് പിടികൂടി.

എടത്താനാട്ടുകാര സ്വദേശി നിയാസ്, കർണാടക സ്വദേശി സുരേന്ദ്രൻ, മലപ്പുറം എടപറ്റ സ്വദേശി ഷാജഹാൻ, ബാംഗ്ളൂർ സ്വദേശി ആമിന ബീവി എന്നിവർ ആണ് പിടിയിൽ ആയത്.

ഇവർ സഞ്ചാരിച് രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു..

കർണാടകയിൽ നിന്ന് വില്പനക്ക് ആയി എത്തിച്ച mdma ആണ് പിടികൂടിയത്.

ബുധനാഴ്ച്ച ഉച്ചയോടെ വെള്ളിനെഴി കണ്ടത്തോട് പാലത്തിനു സമീപം ലഹരി കൈമാറ്റം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ചെർപ്പുളശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ ആണ് 120 ഗ്രാം mdma പിടികൂടിയത്.

വെള്ളാപ്പള്ളിക്കെതിരായ കോടതി വിധി: സാധാരണക്കാരായ ഈഴവർക്കുള്ള വിജയമെന്ന് ഗോകുലം ഗോപാലൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി ലഭിച്ചത് സാധാരണക്കാരായ ഈഴവരുടെ വിജയമാണന്ന് ഗോകുലം ഗോപാലൻ.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ALSO READ :

2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.

സാങ്കേതിക തകരാര്‍….വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം, ആ സമയത്ത് ടോയ്‌ലറ്റില്‍ പോകണമെന്ന് യാത്രക്കാരിയുടെ വാശി… ഒടുവില്‍ വലിയ തര്‍ക്കം

എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെ യാത്രക്കാരിയും വിമാനജീവനക്കാരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയാണ് കഴിഞ്ഞദിവസം കാബിന്‍ ക്രൂവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
വിമാനം ടേക്കോഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തയാറെടുത്തത്. ഇതിനുവേണ്ടി കടലിന് മുകളില്‍ വച്ച് ഇന്ധനം കത്തിച്ചുകളയേണ്ടിയിരുന്നു. ഈ സമയത്ത് യാത്രക്കാരി അപ്രതീക്ഷിതമായി സീറ്റില്‍ നിന്നെഴുന്നേറ്റ് ടോയ്ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു.
ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അത് അപകടമാണെന്നും ക്യാബിന്‍ ക്രൂ പലവട്ടം യാത്രക്കാരിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സീറ്റിലേക്ക് മടങ്ങണമെന്നും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ക്യാബിന്‍ ക്രൂ അപേക്ഷിച്ചെങ്കിലും യാത്രക്കാരി സഹകരിച്ചില്ല. ടോയ്ലറ്റിന്റെ വാതില്‍ ബലമായി തള്ളിത്തുറക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാര്‍ തടഞ്ഞു.
ശേഷം നിര്‍ബന്ധപൂര്‍വം സീറ്റില്‍ ഇരുത്തി. വിമാനം ലാന്‍ഡ് ചെയ്തതോടെ ക്യാബിന്‍ ക്രൂവിനെതിരെ യാത്രക്കാരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ജീവനക്കാര്‍ മോശമായി പെരുമാറി എന്നാരോപിച്ചാണ് യാത്രക്കാരി വിമാനത്താവള അധികൃതരെ സമീപിച്ചത്. തുടര്‍ന്ന് പരാതി വലിയതുറ സ്റ്റേഷനിലേക്ക് കൈമാറി. എന്നാല്‍ സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
സാങ്കേതികപ്രശ്‌നം മൂലം അടിയന്തരമായി വിമാനം തിരിച്ചിറക്കുന്ന സമയത്തെ സുരക്ഷാ മുന്‍കരുതലുകളെപ്പറ്റിയും നിയമങ്ങളെക്കുറിച്ചും പൊലീസ് യാത്രക്കാരിയോട് വിശദീകരിച്ചതോടെയാണ് അവര്‍ പരാതി പിന്‍വലിച്ചത്.

ജി സുധാകരന് ‘കൈ’ കൊടുക്കാന്‍ യുഡിഎഫ്; അമ്പലപ്പുഴയില്‍ പിന്തുണ നല്‍കും

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നല്‍കാൻ യുഡിഎഫ്. ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പൊതുധാരണ നിലനിന്നിരുന്നു. ജി സുധാകരന്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് വരുന്നത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ പൂര്‍ണ പിന്തുണ നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സുധാകരനെ പിന്തുണക്കുന്നതിൽ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ജി സുധാകരനെ പിന്തുണക്കുന്നതിൽ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അദ്ദേഹത്തെ പോലെ ഒരാൾ നിയസഭയിൽ ഉണ്ടാകേണ്ടതാണ്. പാർട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനം എടുക്കും. പെട്ടെന്ന് ഒരു പ്രതികരണം സാധ്യമല്ലെന്നും സാഹചര്യം ഞങ്ങൾ വിലയിരുത്തുമെന്നും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് കനത്ത തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ഒരു ഗുണ്ട പോയി, ഇനി ബാക്കി ഗുണ്ടകൾ പാർട്ടിയെ നയിക്കും’ ;ഇത് പാർട്ടിയെ ചതിച്ചതാണ്,പാർട്ടിക്കെതിരെ ഒന്നും പറയാൻ സുധാകരന് അവകാശമില്ലന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ആരല്ലൊം എന്തെല്ലാം പറഞ്ഞാലും പാർട്ടി നേരേ അങ്ങ് പോകും.ഇത് പാർട്ടിയെ ചതിച്ചതാണ്.പാർട്ടിക്കെതിരെ പരസ്യമായി ഒന്നും പറയാൻ സുധാകരന് അവകാശമില്ലന്നും മന്ത്രി സജി ചെറിയാൻ. പാർട്ടിയിൽ ഗുണ്ടകൾ ഉണ്ടന്ന് അറിയില്ല. ഉണ്ടായിരുന്നുവെങ്കിൽ അതിലൊരു ഗുണ്ട സുധാകരൻ ആയിരുന്നു. ഒരു ഗുണ്ട പോയി. ഇനി ബാക്കിയുള്ള ഗുണ്ടകൾ ചേർന്ന് പാർട്ടിയെ നയിക്കും.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മണിക്ക് എന്തിൻ്റെ സൂക്കേട്ന്ന് സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ ‘ശൂ’ എന്ന് മണി

ആലപ്പുഴ/ ഇടുക്കി: പാർട്ടി വിട്ടാൽ ജി സുധാരൻ ‘ശൂ’ ആണന്ന് മുതിർന്ന സി പി എം നേതാവ് എം എം മണി മാധ്യങ്ങളോട് പറഞ്ഞു.മണിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അയാൾക്ക് എന്തിൻ്റെ സൂക്കേടാണ് എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അയാൾ ഇടുക്കിയിലെ ‘ശൂ’ ആണെന്നും സുധാകരൻ പറഞ്ഞു. മണിയെ ആര് ചുമതലപ്പെടുത്തി.ഇതിനൊക്കെ മറുപടി പറയുന്നത് എന്തിന് എന്നായിരുന്നു സുധാകരൻ്റെ മറുപടി.

ഒരു വർഗ്ഗീയ പാർട്ടികളുമായും താൻ കൈകോർക്കില്ല. സ്വന്തം സഹോദരൻ ഭുവനേശ്വരനെ തങ്ങൾക്ക് നഷ്ടമായതിൻ്റെ വേദന ഇപ്പോഴുള്ള ചില നേതാക്കൾക്കറിയില്ല. അവരാണ് നിരന്തരമായി ഇപ്പോഴും ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത് സുധാകരൻ പറഞ്ഞു.താൻ മുഖാന്തിരം ഇനി ആർക്കും ഒരു തലവേദനയും ഉണ്ടാകില്ലന്നും സുധാകരൻ പറഞ്ഞു

ജീ.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതു കൊണ്ട് താൻ സ്വതന്ത്രനാണെന്നും അതുകൊണ്ട് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജീസുധാകരൻ. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ഒരു മണിക്കു റോളം നീണ്ട വാർത്ത സമ്മേളനത്തിനൊടുവിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.
ഒരു മുന്നണിയിലേക്കും പാർട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ. കഴിഞ്ഞ 3 ആഴ്ചകളായി ഇലക്ട്രോണിക്ക് മാധ്യമങ്ങളിലുൾപ്പെടെ തനിക്കെതിരെ വന്ന വാർത്തകളോട് പ്രതികരിക്കാൻ ആലപ്പുഴ പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രത്യാശയ ശാസ്ത്രത്തിന് വേണ്ടി ശബ്ദം ഉയർത്തി. ഇനിയും അത് ഉയർത്തും. ബ്രാഞ്ചിൽ മെമ്പർഷിപ്പ് പുതുക്കിയില്ല. ബ്രാഞ്ചിൽ സ്ക്കൂട്ടണി നടത്തി ഉപരി ക്കമ്മറ്റിക്ക് നൽകി. താൻ ഉൾപ്പെടെ 18 പേരാണ് ബ്രാഞ്ചിലുള്ളത്.അതിൽ ഒരഗം ഇത് ചോർത്തി.അത് ചാനലിൽ വാർത്തയായി വന്നു. അതിന് ശേഷമാണ് ഞാൻ എഫ് ബി പോസ്റ്റിട്ടത് – സുധാകരൻ പറഞ്ഞു.

ഒരു പ്രതിപക്ഷവുമായോ മുന്നണിയുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല.എന്നാൽ പ്രത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നു. ദേശാഭിമാനി ഒഴികെ.കുറെ നാളായി ദേശാഭിമാനി എൻ്റെ വാർത്തകൾ കൊടുക്കാറില്ല. പെരുമ്പളം പാലം ഞാൻ കൊണ്ടുവന്നതാണ്. എന്നാൽ ദേശാഭിമാനി പോലും അത് തമസ്ക്കരിച്ചു എന്ന് സുധാകരൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. അയാൾക്കിനി എന്ത് വേണം, മന്ത്രി ആയില്ലേ,എം എൽ എ ആയില്ലേ എന്നു ചോദിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. അങ്ങനെ പറയരുത്. എത്ര തവണ മന്ത്രി ആയിരുന്നു എന്നതിലല്ല, എന്ത് ചെയ്തു എന്നത് പരിഗണിക്കണം.സ്ഥാനാർത്ഥി ആവുന്നതല്ല തൻ്റെ പ്രശനം. മരിക്കും വരെ ലെനിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് കാർ ചെയ്തത് എന്തന്ന് അറിയാത്തവർ തന്തയ്ക്ക് വിളിക്കും. ജയിക്കാൻ സാധ്യതയുള്ളവർ മത്സരിക്കണം. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. അതിൻ്റെ സാഹചര്യം ഇല്ല. സുജാതയും ഹരിശങ്കറും വന്നു. സുജാത എൻ്റെ ബന്ധു ആണ് .63 വർഷം മുമ്പ് 15-ാം വയസ്സിൽ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ആയതാണ്. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിക്കില്ല. പാർട്ടിയേയും നടപടികളെയും ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. ജില്ലയിൽ 36 വർഷം പാർട്ടി കമ്മിഷൻ്റെ ചെയർമാനായിരുന്നു. ഒരു പാട് പാർട്ടി ക്ലാസുകൾ എടുത്തു. പാർട്ടിക്ക് വേണ്ടി ജീവിച്ചവരിൽ ഒരാളാണ്.9-ാം പാർട്ടി കോൺഗ്രസ് മുതലുള്ള ഡെലിഗേറ്റാണ്.12 പാർട്ടി കോൺഗ്രസുകളിൽ കേരളത്തിലെ പാർട്ടിക്ക് വേണ്ടി സംസാരിച്ചു. ഞാൻ ചെയ്ത കാര്യങ്ങൾ അറിയാത്ത ചിലർ തന്തയ്ക്ക് വരെ വിളിച്ചു. എന്നെ സുധാ ‘കുരൻ’ എന്ന് വരെ വിളിച്ചു. ഒരു മണ്ഡലം കമ്മിറ്റിയോ,ജില്ലാ കമ്മറ്റി യോ അന്വേഷിച്ചില്ല.ഞാൻ വ്യക്തിഹത്യയ്ക്കില്ല.എന്നാൽ പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടന്ന് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സുധാകരൻ പറഞ്ഞു.പാർട്ടിയുടെ ആയുധം രാഷ്ട്രീയമാണ്. അത് വർഗ്ഗസമര സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കമ്യൂണിസ്റ്റ് കാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. അനാവശ്യ വിമർശനം ഉന്നയിക്കരുത്.
എച്ച് സലാമിന് എല്ലായിടത്തും വോട്ട് കു
റഞ്ഞു.

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി

കൊച്ചി.വെള്ളാപ്പള്ളി നടേശന് തിരിച്ചടി,എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി

അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് ഉത്തരവ്

കഴിഞ്ഞ 30 വർഷമായി എസ് എൻ ഡി പി യോഗത്തിൻ്റെ അമരത്ത് വെള്ളാപ്പള്ളിയുണ്ടായിരുന്നു. വാർഷിക സ്റ്റേറ്റ്മെൻ്റും അക്കൗണ്ടും കഴിഞ്ഞ 9 വർഷമായി ഹാജരാക്കിയില്ല എന്ന് കാണിച്ച് അഡ്വ.ചന്ദ്രസേനൻ നൽകിയ പരാതിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കൊപ്പമുള്ള എല്ലാ ഭാരവാഹികളും അയോഗ്യരായി





ഏറെ നാളായി തങ്ങൾ  നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമെന്ന് വിദ്യാസാഗർ പറഞ്ഞു.നേരത്തെ വരേണ്ടിയിരുന്ന തീരുമാനം

2020- 21 ൽ തുടങ്ങിയ പോരാട്ടം.ആറു കൊല്ലമെടുത്തു തീരുമാനം ഉണ്ടാകാൻ

കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാനുള്ള നടേശന്റെ തന്ത്രമാണ് വിധി വൈകാൻ കാരണം .എസ്എൻഡിപിയെ അവർ കുടുംബ സ്വത്താക്കി മാറ്റി

വെള്ളാപ്പള്ളിയുടെ നീരാളി പിടിത്തത്തിൽ നിന്നും എസ്എൻഡിപി യോഗത്തിന് മോചനം വേണം. ഇപ്പോൾ ഭരണ സ്തംഭനാവസ്ഥയിൽ

സർക്കാരിന് ഇടപെടാൻ അധികാരം ഉണ്ട്,

അമ്പലപ്പുഴയിൽ സുധാകരനെതിരെ വി എ അരുൺകുമാർ സ്ഥാനാർത്ഥി ?

തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജീ സുധാകരൻ മത്സരത്തിനിറങ്ങിയാൽ വിഎസിൻ്റെ മകൻ വി എ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി പി എം.അരുൺകുമാറുമായി നേതൃത്വം സംസാരിക്കും.സുധാകരൻ മത്സരിക്കുന്ന കാര്യം അറിയില്ലന്നും പാർട്ടി
സ്ഥാനാർത്ഥികളെ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അരുൺ കുമാർ തിരുവനന്തപുരത്ത് അല്പം മുമ്പ് ഒരു ചാനലിനോട് പറഞ്ഞു.