Home Blog Page 283

ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് പൊലീസ്

കൊച്ചി: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തില്‍ എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

ആപ്പുകള്‍ അംഗീകൃതമാണോ എന്ന് അറിയുന്നതിനുള്ള മാര്‍ഗവും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ‘സിറ്റിസന്‍സ് കോര്‍ണര്‍’ തെരഞ്ഞെടുത്ത ശേഷം അതിന് താഴെ വരുന്ന DLA’s deployed by Regulated Entities എന്ന മെനു തുറന്നാല്‍ അംഗീകൃത ആപ്പുകളുടെ പട്ടിക ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്, ആപ്പിന്റെ ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ ഐഡി എന്നി വിവരങ്ങളും ഇതില്‍ ലഭ്യമാണെന്നും കേരള പൊലീസ് വ്യക്തമാക്കി.

also read :

ലോണ്‍ ആപ്പുകളുടെ കെണിയില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണേ ..

എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോണിനായി നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു അത് നിങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കും.

ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ‘സിറ്റിസന്‍സ് കോര്‍ണര്‍’ തിരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ആപ്പിന്റെ ലിങ്ക്, പരാതിപരിഹാര ഓഫിസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം.

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം.

എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്,പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. തപാലിൽ ആണ് പത്തനംതിട്ട ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്.

വിശദീകരണം തേടിയ ശേഷം പാർട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.

also read :

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എ പത്മകുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിലില്‍ കിടന്ന പത്മകുമാര്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടും പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

പോറ്റിയുടെ പരാതിയ്ക്ക് പിന്നിൽ എൻ്റെ സ്നേഹിതൻന്മാരിലൊരാൾ,അന്വേഷിക്കാതെ വാർത്ത നൽകിയതിന് മാധ്യങ്ങളെ വിമർശിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ മുൻ ദേവസ്വം മന്ത്രിക്കെതിരായി നൽകിയ ഗൂഢാലോചന പരാതിയിൽ കടകംപളളി സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടു. കടകംപള്ളി പറഞ്ഞത് – ഞാൻ ആരുടെയും സാമ്പത്തീക ഇടപാടിൽ ഇടപെട്ടിട്ടില്ല. എൻ്റെ സ്നേഹിതൻന്മാരിൽ ആരോ ഒരാൾ ആണ് ഈ പരാതിയ്ക്ക് പിന്നിൽ. അത് ആരാണന്ന് രണ്ടാഴ്ചയ്ക്കകം വെളിപ്പെടുത്താം.തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ, നിങ്ങൾ (മാധ്യമങ്ങൾ ) നടത്തിയ സർവേയിൽ ഇടത് മുന്നണിക്ക് അനുകൂലമാണല്ലോ കഴക്കൂട്ടം, ഞാനാകും സ്ഥാനാർത്ഥിയെന്നും ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഈ വ്യാജ പരാതിയ്ക്ക് പിന്നിൽ ആരായിരിക്കും എന്ന് നിങ്ങൾ (മാധ്യമങ്ങൾ ) കണ്ടെത്തിക്കേളു എന്നും കടകംപള്ളി പറഞ്ഞു. ഞാൻ ജനങ്ങളുടെ മനസ്സിലാണ്.ഇവിടെത്തെ ഓരോ വീടും എനിക്കറിയാം. നിങ്ങൾ എത്ര കരിവാരി തേക്കാൻ ശ്രമിച്ചാലും അതൊന്നും നടക്കില്ല. പോറ്റിയുടെ പരാതി കിട്ടിയപ്പോൾ അതിൽ പറയുന്ന തീയതിയിൽ എംഎൽഎ തുമ്പസ്റ്റേഷനിൽ ചെന്നിരുന്നോ എന്ന് നിങ്ങൾക്ക് സാമാന്യ നിലയിൽ ഒന്ന് അന്വേഷിക്കാമായിരുന്നു. നിങ്ങൾ അത് ചെയ്യാതെ വാർത്ത ബ്രേക്ക് ചെക്കുകയായിരുന്നു.അത് കൊണ്ട് നിങ്ങൾക്ക് എന്ത് കിട്ടിയെന്നും കടകംപള്ളി ചോദിച്ചു.കഴിഞ്ഞ 10 വർഷത്തിനിടയിൽ തുമ്പസ്റ്റേഷൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രമാണ് അവിടെ പോയിട്ടുള്ളത്. പരാതിക്കാരിയെ അറിയുക പോലുമില്ലെന്നും കടകംപളളി മാധ്യമങ്ങളോട് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍

ടെഹ്‌റാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം നല്‍കുക. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നല്‍കുക എന്നിവയാണ് ഇറാന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

പശ്ചിമേഷ്യയില്‍ മേഖലയിലുടനീളം സംഘര്‍ഷം കടുക്കുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. ടെഹ്‌റാനിലും ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലും തെക്കന്‍ ലബനനിലും ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ എണ്ണ തുറമുഖങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് മുന്നിലുള്ള വിഷയങ്ങള്‍ റഷ്യ, പാകിസ്ഥാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നേതാക്കളുമായി സംസാരിച്ചപ്പോള്‍ അറിയിച്ചിരുന്നു. സയണിസ്റ്റ് ഭരണകൂടവും യുഎസും ആരംഭിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക, ഭാവിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ച അന്താരാഷ്ട്ര ഗ്യാരണ്ടികള്‍ നല്‍കുക എന്നിവയാണ്. എന്ന് ഇറാന്‍ പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

also read :

അതിനിടെ, ഇറാനുമായുള്ള യുദ്ധം ‘ഉടന്‍’ അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.അമേരിക്കന്‍ സൈന്യത്തിന് ബോംബിടാന്‍ ‘പ്രായോഗികമായി ഒന്നും ഇറാനില്‍ ബാക്കിയില്ലെന്ന് ബുധനാഴ്ച ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശപ്പെട്ടു. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ യുദ്ധം നിര്‍ത്താനുള്ള തീരുമാനം എടുക്കാമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിധികള്‍ ഇല്ലെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ ക്യാറ്റ്‌സിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്.

ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം – പെരുമുറ്റം രാധാകൃഷ്ണൻ

ശാസ്താംകോട്ട : നായർ സമുദായം അടക്കമുള്ള മുന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സമർപ്പിച്ച ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് നായർ ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

നായർ ഐക്യവേദി സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശ സംരക്ഷണ യാത്ര ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യനീതി നായർ സമുദായത്തിന് അന്യമായിട്ട് വർഷങ്ങൾ പിന്നിടുന്നു. ഈ സമുദായത്തോടുള്ള അവഗണന കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നായർ സമുദായത്തിനു വേണ്ടി സംസാരിക്കേണ്ട സംഘടനകൾ മൗനം പാലിക്കുന്നത് നായർ സമുദായത്തോട് കാട്ടുന്ന മറ്റൊരു അവഹേളനം ആണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഈ അവഗണനങ്ങൾ തുടർന്നാൽ അതിശക്തമായ വോട്ട് ബാങ്ക് ആയി മാറി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read:

നായർ ഐക്യവേദി ജില്ലാ കൺവീനർ താരനാഥ്‌ അധ്യക്ഷനായി. പ്രൊഫസർ രാഘവൻ നായർ, വി ബി ഉണ്ണിത്താൻ, പി.ചന്ദ്രശേഖരൻ, ടി.ഡി വിജയൻ നായർ, ഡോക്ടർ വിനു കുമാർ, അഡ്വ. ഭാവന, മിനി നന്ദകുമാർ ഗോപകുമാർ വൈക്കം, മീന മുരളി എസ്.എൻ.എസ് മേഖലാ സെക്രട്ടറി ഗോപകുമാർ പുല്ലാട് എന്നിവർ സംസാരിച്ചു.

ജാഥ 13 ന് സെക്രട്ടേറിയേറ്റില്‍ സമാപിക്കും

മാരി ടൈം എഡ്യൂക്കേഷൻ & എന്റർടെയിൻമെന്റ് ആദ്യ പി പി പി പദ്ധതി ഉദ്ഘാടനം ചെയ്തു

ചവറ. സംസ്ഥാനത്ത് കുതിച്ചുയരുന്ന മാരിടൈം വികസന ഭൂപടത്തിലേക്ക് പുതിയ ഒരു കാൽവയ്പായി നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. നീണ്ടകരയിൽ പണി കഴിപ്പിച്ച കെട്ടിടത്തിലും അനുബന്ധ സ്ഥലത്തും സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചു തുടങ്ങും.

ഈ പ്രദേശത്തെ വിനോദസഞ്ചാരസാധ്യത കൂടി പരിഗണിച്ച് എഡ്യൂക്കേഷൻ- എന്റർടെയിൻമെന്റ് മാതൃകയിലാണ് പദ്ധതി.
സുതാര്യമായ ഇ- ടെൻഡർ പോർട്ടൽ വഴി 60അംഗ കൺസോർഷ്യത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുവാനുള്ള സമ്മതപത്രം കൺസോർഷത്തിന് കൈമാറി.


ചടങ്ങിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. മാരി ടൈം ബോർഡ് ചെയർപേഴ്സൺ എൻ. എസ് പിള്ള അധ്യക്ഷത വഹിച്ചു ഷമീർ താഴെപീടികയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജ അനിൽ, ഷേർളി ഹെൻട്രി, ഷൈൻ എ ഹഖ്, സജു കുമാർ, രാജു നായർ ക്യാപ്റ്റൻ അശ്വനി പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.

വാണിജ്യ സിലിണ്ടർ ക്ഷാമം,സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി

വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ മുപ്പത് ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി. മെനു വെട്ടിചുരുക്കിയാണ് ബാക്കിയുള്ള ഹോട്ടലുകളുടെ പ്രവർത്തനം. വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്ന് ഊണ് അപ്രത്യക്ഷമായി. വേവ് കൂടുതലുള്ള ബീഫ് ഉൾപ്പെടെയുള്ള വിഭവങ്ങൾ വെട്ടിചുരുക്കിയും ക്ഷാമം മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

നിയന്ത്രിതമായെങ്കിലും വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. ക്ഷാമം തുടർന്നാൽ രണ്ട് ദിവസ്സത്തിനുള്ളിൽ സംസ്ഥാനത്തെ എഴുപത് ശതമാനത്തിലേറെ ഹോട്ടലുകൾക്കും താഴ് വീഴും.

മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്‍റെ പരാമർശം.


മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
പിണറായി-മോഹലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്‍റെ പോഡ്കാസ്റ്റ് എത്തുന്നത്. 

Also Read: ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്


രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പുകഴ്ത്തി. നരേന്ദ്ര മോദി മികച്ച ഭരണാധികാരി, അദ്ധേഹം രാജ്യത്തെ അമ്മയെപ്പോലെയാണ് കാണുന്നതെന്നും . മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്‍റേതെന്നും ലാല്‍ പറയുന്നു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാല്‍ പറയുന്നു.

ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് അടക്കം നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും. അതിനിടെ അവസാനവട്ട അനുനയ നീക്കത്തിനായി സിപിഎം നേതാക്കൾ എത്തിയെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സുധാകരൻ.

Read Also: https://www.newsatnet.com/news/kerala/352348/

പാർട്ടിയുമായി അകന്നു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടും ജി.സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പിൻമാറ്റം.
വിഷയത്തിൽ ജി സുധാകരന്റെ നിലപാട് നിർണായകമാണ്. അതുകൊണ്ടുതന്നെ അമ്പലപ്പുഴ സീറ്റ് ഒഴിച്ച് നിർത്തിയാണ് ബാക്കി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്.

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്.

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

മലപ്പുറം. ആതവനാട് ലോറി അപകടം.

ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ജാഫറും മരിച്ചു.

പരിക്ക് പറ്റി ചികിത്സയിൽ കഴിയവേ ആണ് മരണം.മലപ്പുറം ചേങ്ങോട്ടൂർ
സ്വദേശിയാണ് ജാഫർ.

Also read:



ലോറിയിൽ ഉണ്ടായിരുന്ന സഹായി മുസ്തഫ അപകട ദിനം തന്നെ മരിച്ചിരുന്നു.ഫെബ്രുവരി 20ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി, ക്വാറി കുളത്തിലേക്ക് മറിയുകയായിരുന്നു

ഏറെ മണിക്കൂറുകൾക്ക് ശേഷമായിരുന്നു ലോറി ഉയർത്തിയത്