ശാസ്താംകോട്ട താലൂക്ക്ആശുപത്രിയിൽ ചികിൽസക്കായി വീൽചെയറിൽ കൊണ്ടു പോകുമ്പോൾ ലൈംഗികാതിക്രമം , 66കാരന് 11 വർഷം കഠിന തടവും പിഴയും

ശാസ്താംകോട്ട . താലൂക്ക്ആശുപത്രിയിൽ ചികിൽസക്കായി വീൽചെയറിൽ കൊണ്ടു പോകുമ്പോൾ ലൈംഗികാതിക്രമം കാട്ടിയ 66കാരന് 11 വർഷം കഠിന തടവും പിഴയും 2022 മാർച്ചിൽ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ വെച്ച് നടന്ന സംഭവത്തിലാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിന തടവും പിഴയും വിധിച്ചത്.പ്രതിക്ക് 11 വർഷം കഠിന തടവും 4000 രൂപ പിഴയുമാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എഫ് -മിനിമോൾ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷവും 4 മാസവും കൂടി അധികം തടവ് അനുഭവിക്കണം – ആശുപത്രിയിലെ താൽക്കാലിക സുരക്ഷ ജീവനക്കാരനായിരുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി മുട്ടത്ത് കാവിന് സമീപം പുമ്പളേത്ത് വടക്കതിൽ വിക്രമൻ പിള്ളക്കെതിരെയാണ് കോടതി വിധി.കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ വീൽചെയറിൽ തള്ളികൊണ്ടു പോകുമ്പോൾ ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി. ശാസ്താംകോട്ട പോലീസ് ചാർജ് ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ലൈംഗികാതിക്രമത്തിന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം 2012ലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. അമ്മുമ്മക്കും അമ്മാവനുമൊപ്പം കാലിന് പരിക്കേറ്റ് ചികിൽസക്കെത്തിയതായിരുന്നു പെൺകുട്ടി. ശാസ്താംകോട്ട പോലീസ് സബ് ഇൽ സ്പെക്ടർ ആയിരുന്ന കെ.പി അനൂപാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേമചന്ദ്രൻ കോടതിയിൽ ഹാജരായി.

Advertisement