17വയസ്സുള്ള അതിജീവിതയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം,23 കാരന് 30 വർഷം കഠിന തടവും പിഴയും

Advertisement

പുനലൂർ.17വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ 23 കാരന് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും
17 വയസ്സുള്ള അതിജീവിതയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ച തെന്മല വില്ലേജിൽ ഒറ്റയ്ക്കൽ മുറിയിൽ മാപ്പിളശേരി വീട്ടിൽ വർഗീസ് മകൻ റെനിൻ വർഗീസിനെ പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് TD ബൈജു ഇന്ത്യൻ ശിക്ഷാനിയമത്തിലെയും POCSO നിയമത്തിലെയും വിവിധ വകുപ്പുകളിൽ ആയി 30 വർഷം കഠിന നടവും 35000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.പിഴത്തുക ഒടുക്കാത്ത പക്ഷം മൂന്നുമാസം കഠിനതടവും കൂടി വിധി യിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പിഴഒടുക്കുന്ന പക്ഷം അതിജീവതയ്ക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് 2023 മെയ് മാസത്തിലാണ് പീഡനശേഷം ഒളിവിൽ പോയ പ്രതിയെ 3 മാസങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്നാണ് പുനലൂർ പോലീസ് പിടികൂടിയത് . മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു ഇയാൾ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 25 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 33 രേഖകൾ ഹാജരാക്കിട്ടുള്ളതുമാണ് പുനലൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ടി രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമർപ്പിച്ചത് . എസ് ഐ മാരായ അജികുമാർ ഉദയൻ scpo ചന്ദ്രമോഹനൻ cpoമഹേഷ് കുമാർ പ്രവീൺ വിഷ്ണുചന്ദ്രൻ എന്നിവർ ആണ് അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്പ്രോസിക്യൂഷന് വേണ്ടിസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജിത് കോടതി മുമ്പാകെ ഹാജരായി.

Advertisement