29.7 C
Kollam
Monday 7th September, 2026 | 10:59:47 AM
Home News Breaking News സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും...

സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ എം സലാഹുദീന്‍ ആണ് നോട്ടീസയച്ചത്.

മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസില്‍ ഓഫിസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരള ജനതയെ വഞ്ചിച്ചാണ് ഇത് നേടിയതെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ പരിപാടിയില്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു. കൂടാതെ, മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ ‘ദി മോസ്റ്റ് കറപ്റ്റ് മാന്‍’ എന്ന് വിശേഷിപ്പിച്ചതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനും സോഷ്യല്‍ മീഡിയയില്‍ റീച്ച് നേടാനും ലക്ഷ്യമിട്ടുള്ളതാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സല്ലെന്നും, സംപ്രേഷണത്തിന് മുമ്പ് ആവശ്യമായ എഡിറ്റോറിയല്‍ പരിശോധന നടത്താന്‍ മാധ്യമസ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രസ്താവനകള്‍ പിന്‍വലിക്കുക, വിഡിയോയും പകര്‍പ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, ആരോപണങ്ങള്‍ക്ക് ആധാരമായ രേഖകള്‍ പുറത്തുവിടുക, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകീര്‍ത്തിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here