തിരുവനന്തപുരം. ഡോ കെ മോഹന്‍കുമാറിനെ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ആയി നിയമിച്ചു.ബുധനാഴ്ച്ച കൂടിയ മന്ത്രിസഭാ യോഗമാണ് നിയമിക്കാൻ തീരുമാനിച്ചത്. സ്കോള്‍ കേരള മുന്‍ വൈസ് ചെയര്‍മാനും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുമായിരുന്ന ഡോ. കെ.മോഹന്‍കുമാര്‍ ശാസ്താംകോട്ട കെഎസ്എം ഡിബി കോളജ് പ്രിന്‍സിപ്പലായിരുന്നു.
വിവാദത്തിലായ പി എം ശ്രീ പദ്ധതി, വൈകല്യമുള്ള കുട്ടികളുടെ പഠന പരിപാടിയായ ഇന്‍ക്ളൂസീവ് എഡ്യൂക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര കേരള സര്‍ക്കാരുകളെ ബന്ധപ്പെടുത്തി നയചാതുരിയോടെ പ്രശ്ന പരിഹാരം കണ്ടെത്തേണ്ട കാലത്ത് വളരെ ശ്രദ്ധേയമായ ചുമതലയിലാണ് ഡോ കെ മോഹന്‍ കുമാറിന്‍റെ നിയമനം.
കേരളാ യൂണിവേഴ്‌സിറ്റി പൊളിറ്റിക്‌സ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചെയര്‍മാന്‍,ഗുഡ് ഗവേണന്‍സ് ഡിസ്ട്രിക്ട് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എന്നിനിലകളില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള എംജി യൂണിവേഴ്‌സിറ്റികളില്‍ 30വര്‍ഷം അധ്യാപന പരിചയമുണ്ട്. കേരളാ എംജി യൂണിവേഴ്‌സിറ്റികളില്‍ റിസര്‍ച്ച് ഗൈഡ് ആയിരുന്നു. മൂന്നാം റാങ്കോടെ 1986ല്‍ എംഎ പൊളിറ്റിക്‌സ് വിജയിച്ച അദ്ദേഹം പിന്നീട് 1989ല്‍ എംഫിലും 2004ല്‍ ഡോക്ട്രേറ്റും നേടി
കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് സ്വദേശിയാണ്.
കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ഭദ്രകുമാരിയാണ് ഭാര്യ. മക്കള്‍. ഡോ. അഭിരാംമോഹന്‍, ഡോ. അപര്‍ണാമോഹന്‍
































