Home News Breaking News ‘നടക്കില്ല, ഇത് കീഴടങ്ങുന്നതിന് തുല്ല്യം’; ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി ഹിസ്ബുല്ല, പിന്മാറില്ലെന്ന് നയീം...

‘നടക്കില്ല, ഇത് കീഴടങ്ങുന്നതിന് തുല്ല്യം’; ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി ഹിസ്ബുല്ല, പിന്മാറില്ലെന്ന് നയീം ഖാസിം

Advertisement

ബെയ്റൂട്ട്: ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി സായുധ സംഘടനയായ ഹിസ്ബുല്ല. ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനൻ ജനത തള്ളുമെന്നാണ് ഹിസ്ബുല്ല നേതൃത്വത്തിന്‍റെ പ്രഖ്യാപനം. ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി തള്ളി ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. യുഎസ് പിന്തുണയോടെയുള്ള ഈ കരാർ തികച്ചും അപമാനകരമാണെന്ന് ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി.

Also Read: 16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ

ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായും നിർത്തിയാൽ മാത്രമേ വെടിനിർത്തൽ പൂർണതോതിൽ നടപ്പിലാക്കൂ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. കരാർ സംബന്ധിച്ച ചർച്ചകൾ തികച്ചും നിരർത്ഥകവും ലെബനനെ അപമാനിക്കുന്നതാണ്. ഭൂരിഭാഗം ലെബനൻ ജനതയും ഈ വ്യവസ്ഥകളെ പൂർണ്ണമായി തള്ളിക്കളയുന്നതായും ഹിസ്ബുല്ല മേധാവി നയീം ഖാസിം പ്രസ്താവനയിലൂടെ അറിയിച്ചു.

ലെബനലിൽ ഹിസ്ബുല്ല അംഗങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് ‘പൈലറ്റ്’ സുരക്ഷാ മേഖലകൾ സ്ഥാപിക്കുമെന്ന വ്യവസ്ഥയോടെയാണ് ഇസ്രായേലും ലെബനനും വെടിനിർത്തൽ പുതുക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം ഹിസ്ബുള്ള ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കണമെന്നും കരാർ ആവശ്യപ്പെടുന്നു. എന്നാൽ, ഔദ്യോഗിക ചർച്ചകളുടെ ഭാഗമല്ലാതിരുന്ന ഹിസ്ബുല്ല ഈ വ്യവസ്ഥകളെ കടുത്ത ഭാഷയിലാണ് നേരിട്ടത്. ഈ ‘താല്ക്കാലിക വെടിനിർത്തൽ’ എന്നത് ഹിസ്ബുല്ല പൂർണ്ണമായി കീഴടങ്ങുന്നതിന് തുല്യമാണെന്ന് നയീം ഖാസിം പറഞ്ഞു. ഇസ്രായേലിന്‍റെ ലക്ഷ്യങ്ങൾ നടപ്പിലാക്കിക്കൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും, തെക്കൻ ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറില്ലെന്നും നയീം ഖാസിം കൂട്ടിച്ചേർത്തു.

താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും സംസാരിച്ചുവെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നുമാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. .”അവിടെ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നാണ് ഞാൻ കരുതുന്നത്. ലെബനനിൽ ഒടുവിൽ സമാധാനം പുലരുന്നത് കാണാൻ സാധിച്ചാൽ അത് വളരെ നന്നായിരിക്കും. എത്രയോ വർഷങ്ങളായി അവർ ആക്രമണങ്ങൾ നേരിടുന്നു, എപ്പോഴും ഒരു ഇരയെപ്പോലെയാണ് അവർ കഴിഞ്ഞത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്.”— ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേലമയം ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രയേലിന്റെ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here