Home Blog Page 356

നിയന്ത്രണംവിട്ട ലോറി പാറക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു…. ക്ലീനര്‍ ലോറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു

മലപ്പുറം: വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കുളത്തില്‍ വീണ ലോറി പൂര്‍ണമായും മുങ്ങി.
നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്സ്, പൊലീസ് നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍.

രാഹുൽ ഗാന്ധി  സുൽത്താൻപൂർ കോടതിയിൽ ഹാജരായി

ന്യൂ ഡെൽഹി : അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. കേസില്‍ 2024ല്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണ്ണാകടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. സമാന പരാമര്‍ശത്തില്‍ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്. കേസ് അംഗീകാരമാണെന്നും, സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ശബരിമല സ്വർണക്കൊള്ള,എ പത്മകുമാറിന് ജാമ്യം

കൊല്ലം.ശബരിമല സ്വർണക്കൊള്ള, എ പത്മകുമാറിന് ജാമ്യം. ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിള പാളി കേസിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു

കുണ്ടറ.കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കടിച്ച് പരിക്കേൽപ്പിച്ചു.വാതിൽ പടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചത്.അക്രമി കണ്ടക്ടറെ മർദിക്കുകയും ചെയ്‌തു

കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം.കണ്ടക്ടറുടെ പരാതിയിൽ മർദിച്ചയാളെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിനെ മർദിച്ചത് പ്രതി അരുൺ ആണ്.പകരം കണ്ടക്ടർ വന്ന ശേഷം ആണ് ബസ് സർവീസ് തുടർന്നത്

അറസ്റ്റിനു പിന്നിൽ സർക്കാരിന് തന്നോടുള്ള വൈരാഗ്യമെന്ന് തന്ത്രി

. കൊല്ലം.തന്ത്രിയെ പ്രതിയാക്കിയത് വൈരാഗ്യത്തിന്റെ പുറത്ത്?.അറസ്റ്റിനു പിന്നിൽ സർക്കാരിന് തന്നോടുള്ള വൈരാഗ്യമെന്ന് തന്ത്രി.ജാമ്യപേക്ഷ പരിഗണിക്കവെയാണ് വാദം.യുവതി പ്രവേശത്തെ എതിർത്തത് മുതൽ തനിക്കെതിരെ സർക്കാറിന്റെ ശത്രുതയുണ്ടായിരുന്നതായി തന്ത്രി

ഇത് അറസ്റ്റിലേക്ക് നയിക്കാനുള്ള കാരണമായി എന്നും തന്ത്രി കോടതിയിൽ വാദിച്ചു.അഭിഭാഷകനാണ് ജാമ്യപേക്ഷ സമയത്ത് വാദം ഉയർത്തിയത്

താനും അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി നടന്നു,ഹര്‍ഷിനയും രംഗത്ത്

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മുമ്പ് വയറ്റിൽ കത്രിക മറന്നു വച്ച സംഭവം.മെഡിക്കൽകോളേജ് ആശുപത്രിക്കുമുന്നിൽ വീണ്ടും സമരവുമായി ഹർഷിന.ആലപ്പുഴ മെഡിക്കൽ കോളേജിലെ സമാന ചികിത്സാ പിഴവിൻ്റെ പശ്ചാത്തലത്തിലാണ് സമരം

സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും. ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത് 2017 ൻ.അഞ്ചു വർഷം കത്രിക വയറ്റിൽ കിടന്നു. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഹർഷിന

മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം

കണ്ണൂർ. സെൻട്രൽ പോയിലൂരിൽ വീട് നിർമാണത്തിനിടെയാണ്‌ സ്ഫോടനം. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു

പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൊളവല്ലൂർ പൊലീസ്. ലോറി ഡ്രൈവർ സുമിത് ലാലിനാണ് പരിക്കേറ്റത്

കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക,ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം

ആലപ്പുഴ. കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല എന്നും ഡോക്ടര്‍ ലളിതാംബിക പറഞ്ഞു. താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും. ഇപ്പോഴുണ്ടായത് യൂറിനറി സ്‌റ്റോണിന്റെ സിംപ്റ്റമാണ്. ഈ ഉപകരണം 20 കൊല്ലം ഇരുന്നാലും അറിയണമെന്നില്ല. അല്ലെങ്കില്‍ അത് കുടലില്‍ തുളച്ചു കയറണം. അങ്ങനെയൊന്നും കയറിയിട്ടില്ല. വെര്‍ട്ടിക്കല്‍ ആയിട്ടിരിക്കുന്ന എക്‌സ്‌റേയാണ് കണ്ടത്. താന്‍ ചെയ്ത ശസ്ത്രക്രിയ അല്ലെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ ലളിതാംബിക പറയുന്നു.

താന്‍ റിട്ടയര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമര്‍ താന്‍ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോര്‍ഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം. അവര്‍ക്ക് സ്വാഭാവികമായും അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഉണ്ട്. ഉപകരണം വയറിനുള്ളില്‍ വെച്ചത് ശരിയാണെന്ന് താന്‍ പറയുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോള്‍ ചെയ്തവര്‍ക്ക് അതു പാരയായിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉപകരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. ശരിക്കും ഒരു ബോര്‍ഡ് വെച്ച് എത്ര ഇന്‍സ്ട്രമെന്റ്‌സ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. എന്നാല്‍ അങ്ങനെയൊരു തസ്തിക നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. അങ്ങനെ എഴുതിയിരുന്നെങ്കില്‍ ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഇനിയെങ്കിലും അത്തരം സിസ്റ്റം ഉണ്ടാകണമെന്ന് ഡോക്ടര്‍ ലളിതാംബിക ആവശ്യപ്പെട്ടു.

വയറിനുള്ളില്‍ കത്രിക, ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റ്, ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നതെന്നും കണ്ടെത്തി

ആലപ്പുഴ. വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസൂയ, ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ രാഖിന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പത്മകുമാര്‍ അറിയിച്ചു.

രാവിലെ തന്നെ പ്രിന്‍സിപ്പലും സൂപ്രണ്ടും ആര്‍എംഒയും അടങ്ങുന്ന സമിതി, പ്രാഥമിക അന്വേഷണം നടത്തുകയും കേസ് ഷീറ്റ് അടക്കം പരിശോധിക്കുകയും ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായിട്ടാണ് ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ ഉറപ്പായും സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ശസ്ത്രക്രിയയില്‍ പങ്കെടുത്തവരില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരും ഉള്‍പ്പെടുന്നു. ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റാണ്. ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഡോ. ഷാഹിദ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലില്‍ ഇല്ല. അവര്‍ സ്ഥലംമാറിപ്പോയെന്നും, എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഹരികുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗര്‍ഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ടാണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരുന്നത്. 12. 05.2021 നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് അവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയത്. പിന്നീട് അവര്‍ ചികിത്സയ്ക്കായി എത്തിയതായി രേഖകളില്‍ കണ്ടെത്താനായിട്ടില്ല. അടുത്തിടെ യൂറിനറി പ്രോബ്ലവുമായി ബന്ധപ്പെട്ട് എക്‌സ്‌റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.

ഇന്നലെ രോഗിയായ ഉഷ ഗൈനക്കോളജി വിഭാഗം മേധാവിയെ വന്നു കണ്ടിരുന്നു. ഈ സംഭവം മനസ്സിലാക്കിയതോടെ വേണ്ട പരിശോധനകള്‍ നടത്തി. ഇന്നലെത്തന്നെ അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോക്ടര്‍ ഹരികുമാര്‍ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആളുകള്‍ക്കിടയില്‍ ഈ സംഭവം വളരെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചു കയറി. ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. മെഡിക്കൽ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് കൊലപാതകം

പാലാ. മുരിക്കുംപുഴയിൽ കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ

ശ്യാം ഷാജിയുടെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതാണ് മരണ കാരണം. മദ്യപിച്ചതിന് ശേഷമുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം