Home Blog Page 267

റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു;ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ശാസ്താംകോട്ട:ഇടയ്ക്കാട് – ഏഴാംമൈൽ റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു.ഡ്രൈവർ ഇടയ്ക്കാട് സ്വദേശി പ്ലാംതുണ്ടിൽ മാത്യുകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാരും പോലീസും ചേർന്ന് വാഹനം ഉയർത്തി വശത്തേക്ക് മാറ്റിയാണ് മറ്റ് യാത്ര വാഹനങ്ങൾ കടന്നു പോകുവാൻ സൗകര്യമൊരുക്കിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ഇടാൻ എടുത്ത കുഴിയുടെ മണ്ണാണ് തിരക്കേറിയ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത്.

also read:

റോഡിന്റെ മധ്യത്തിൽ മണ്ണ് കൂട്ടിയിട്ടതുംസ്ഥലത്ത് അപകട സൂചന മുന്നറിയിപ്പ് ബോർഡുകളോ,റീഫ്ലക്ടറോ സ്ഥാപിക്കാത്തതാണ് തുടർച്ചയായ അപകടങ്ങൾക്കുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.മലനട ഉത്സവവുമായി ബന്ധപ്പെട്ടു തിരക്കുള്ള റോഡിൽ നിരവധി വാഹനങ്ങളാണ് കടന്നു വരുന്നത്.ഇടയ്ക്കാട് മേഖലയിൽ ജൽജീവൻ മിഷൻ അധികൃതരുടെ അനാസ്ഥ മൂലം ദുരന്തമായി മാറിയേക്കാവുന്ന തരത്തിലുള്ള മൺകൂനകളും കുഴികളും നിരവധിയാണ്.പരാതികൾ നിരവധി നൽകിയിട്ടും ഉദ്യോഗസ്ഥർ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.അടിയന്തിരമായി
കുഴികൾ അടച്ചും മൺകൂനകൾ നീക്കം ചെയ്തും പ്രദേശത്തെ യാത്രക്ലേശം പരിഹരിക്കണമെന്നും,ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെടൽ നടത്തണമെന്നും യൂത്ത് കോൺഗ്രസ്
പോരുവഴി മണ്ഡലം പ്രസിഡൻ്റ് രതീഷ് ഇടയ്ക്കാട് ആവശ്യപ്പെട്ടു.

കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി,പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

കൊല്ലം. പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്.

കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വിജിത്തിന്റെ പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല.

also read:

കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി കേരളപുരം ജങ്ഷനില്‍ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും അകത്ത് കയറുന്നതും സിസിടിവിയില്‍ വ്യക്തമാണ്. തിരിച്ച് ബസ് സ്റ്റോപ്പില്‍ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറിപ്പോകുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു…. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കസ്റ്റഡിയില്‍

എട്ടു വയസ്സുകാരിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയിലാണ് ദാരുണസംഭവം നടന്നത്. വീടിനടുത്തുള്ള ഗോഡൗണിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയായിരുന്നു പീഡനം. സംഭവത്തില്‍ 12ഉം 13ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 12,13 തിയതികളില്‍ പകല്‍ സമയത്താണ് സംഭവം നടന്നത്. വഴിയില്‍വച്ച് കണ്ട കുട്ടിയെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് ഓഖ്ല ഫേസ് ടുവിലെ ഗോഡൗണിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ അടിവസ്ത്രം ഊരിമാറ്റിയതായും പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

മാര്‍ച്ച് 14-നാണ് വിവരം പൊലീസ് അറിയുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എയിംസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണസംഘത്തില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയേയും ഉള്‍പ്പെടുത്തി.

പോക്‌സോ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു.

രാജീവ് ചന്ദ്രശേഖർ നേമത്ത്, ശോഭ പാലക്കാട്, ശ്രീലേഖ വട്ടിയൂർക്കാവിൽ,ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെല്‍ഹി.കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മഞ്ചേശ്വരം – കെ സുരേന്ദ്രൻ, 2. ഉദുമ – മനുലാൽ മേലോത്ത്, 3. കാഞ്ഞങ്ങാട് – ബൽരാജ് എം, 4. പയ്യന്നൂർ – എ പി ഗംഗാധരൻ, 5. അഴീക്കോട് – കെ കെ വിനോദ് കുമാർ, 6. കണ്ണൂർ – സി രഘുനാഥ്, 7. മാനന്തവാടി – പി ശ്യാം രാജ്, 8. സുൽത്താൻബത്തേരി – കവിത എ എസ്, 9. വടകര – അഡ്വ. കെ ദിലീപ്, 10. കുറ്റ്യാടി – രാമദാസ് മണലേരി, 11. നാദാപുരം – സി പി വിപിൻ ചന്ദ്രൻ, 12. കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ, 13. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ, 14. ബാലുശ്ശേരി – സി പി സതീശൻ, 15. എലത്തൂർ – ടി ദേവദാസ്, 16. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്, 17. കോഴിക്കോട് സൗത്ത് – ടി റനീഷ്, 18. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു, 19. കുന്നമംഗലം – വി കെ സജീവൻ, 20. ഷൊർണൂർ – സങ്കു ടി ദാസ്, 21. ഒറ്റപ്പാലം – മേജർ രവി, 22. മലമ്പുഴ – സി കൃഷ്ണകുമാർ, 23. പാലക്കാട് – ശോഭാ സുരേന്ദ്രൻ, 24. ചേലക്കര – കെ ബാലകൃഷ്ണൻ,

also read :

25. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ, 26. തൃശൂർ – പത്മജ വേണുഗോപാൽ, 27. ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം, 28. ദേവികുളം – എസ് രാജേന്ദ്രൻ, 29. പാലാ – ഷോൺ ജോർജ്, 30. വൈക്കം – കെ അജിത്ത്, 31. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ, 32. പൂഞ്ഞാർ – പി സി ജോർജ്, 33. അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ, 34. ഹരിപ്പാട് – സന്ദീപ് വാചസ്പതി, 35. ചെങ്ങന്നൂർ – എം വി ഗോപകുമാർ, 36. തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്, 37. കരുനാഗപ്പള്ളി – വി എസ് ജിതിൻ ദേവ്, 38. കുന്നത്തൂർ – രാജി പ്രസാദ്, 39. കൊട്ടാരക്കര – ആർ രശ്മി, 40. ചാത്തന്നൂർ – ബി ബി ഗോപകുമാർ, 41. ആറ്റിങ്ങൽ – അഡ്വ. പി സുധീർ, 42. നെടുമങ്ങാട് – യുവരാജ് ഗോകുൽ, 43. കഴക്കൂട്ടം – വി മുരളീധരൻ, 44. വട്ടിയൂർക്കാവ് – ആർ ശ്രീലേഖ, 45. നേമം – രാജീവ് ചന്ദ്രശേഖർ, 46. പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ, 47. കാട്ടാക്കട – പി കെ കൃഷ്ണദാസ്.

സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊട്ടിത്തെറി

കണ്ണൂര്‍കണ്ണൂര്‍ സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊട്ടിത്തെറി. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിക്കും. നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.

പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് ടി കെ ഗോവിന്ദന്‍.

also read :

ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിലെ പ്രതിഷേധമാണ് ടി കെ ഗോവിന്ദന്‍ ഉയര്‍ത്തുന്നത്.

പി കെ ശ്യാമളയ്ക്ക് ജനപിന്തുണയില്ലെന്ന് ചില പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണെന്ന് ടി കെ ഗോവിന്ദന്‍ ആരോപിച്ചിരുന്നു. അതിനിടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നീക്കം നടത്തിയിരുന്നു. എന്നാല്‍ ഫലം കാണാത്ത പശ്ചാത്തലത്തില്‍ ടി കെ ഗോവിന്ദന്‍ സ്വന്തം വഴിക്ക് പോകട്ടെയെന്നാണ് പാര്‍ട്ടി തീരുമാനം.

കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി

ശാസ്താംകോട്ട. .കുന്നത്തൂരിൽ ഇത്തവണയും കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. കുന്നത്തൂർ നിയോജകമണ്ഡലത്തിൽ കോവൂർ കുഞ്ഞുമോൻ എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. കഴിഞ്ഞ 5 തവണയായി കുന്നത്തൂർ എംഎൽഎ ആണ് കോവൂർ കുഞ്ഞുമോൻ

6 ആം തവണയാണ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂരിൽ നിന്ന് ജനവിധി തേടുന്നത്. സീറ്റ്‌ ഇത്തവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ് നൽകുകയായിരുന്നു.കഴിഞ്ഞദിവസം ഇടതുപക്ഷ നേതാക്കളുമായി ആർ എസ് പി – ലൈനിസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷാജാ.ജി.എസ്.പണിക്കരും സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.അശോകനും നടത്തിയ തുടർ ചർച്ചയിൽ കുന്നത്തൂർ സീറ്റ് ആർ.എസ്.പി-ലൈനിസ്റ്റ്ന് നൽകുവാൻ ധാരണയായി. അതിൻറെ അടിസ്ഥാനത്തിൽ ആർ.എസ്.പി ലൈനിസ്റ്റിന്റെ സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും കൂടുകയും കുന്നത്തൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ആർ.എസ് പി- ലൈനിസ്റ്റ് നേതാവ് സ:കോവൂർ കുഞ്ഞുമോനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുവാൻ തീരുമാനിച്ചു.

also read:

ആറാമത്തെ തവണയാണ് സഖാവ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഇടതുപക്ഷ സർക്കാരിൻറെ വികസന പ്രവർത്തനങ്ങളുടെ ഫലമായി കുന്നത്തുരിൽ നിന്നും ഉജ്ജല വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന് സ.കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

കുന്നത്തൂരും ചവറയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു… മത്സരം തീപാറും

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍എസ്പി അഞ്ച് സീറ്റുകളില്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയായ ചവറയില്‍ ഷിബു ബേബി ജോണ്‍ മല്‍സരിക്കും. ഇരവിപുരത്ത് വിഷ്ണു മോഹനും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂറും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്.
അഞ്ചാം സീറ്റായി പയ്യന്നൂരിനെ മാറ്റി കാഞ്ഞങ്ങാട് ചോദിച്ചിട്ടുണ്ടെന്നും ഇതില്‍ തീരുമാനമായ ശേഷം ആ സീറ്റില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ പയ്യന്നൂരില്‍ തന്നെ പാര്‍ട്ടി മത്സരിക്കുമെന്നും ഷിബു ബേബി ജോണ്‍.
അതേസമയം, പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് ധാരണ. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണ ഉണ്ടായത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ ഇടം നേടി ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എൻജിനീയറിംഗ് കോളേജ്

തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ശാസ്താംകോട്ടയിലെ Baselios Mathews II College of Engineering ഇടം നേടി. വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും വ്യവസായ മേഖലയെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എട്ട് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം.


തിരുവനന്തപുരം നഗരത്തിൽ നടന്ന ‘ഡെവലപ്പേഴ്സ് കോൺക്ലേവ്’ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഡെവലപ്പർ പെർമിറ്റുകൾ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് വിതരണം ചെയ്തു. ഈ പദ്ധതിയിൽ ഇടം നേടിയതോടെ Baselios Mathews II College of Engineering ന് – വ്യവസായ സ്ഥാപനങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാനും വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ഗവേഷണം, സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, സംരംഭകത്വ പരിശീലനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും സാഹചര്യം ഒരുക്കും.

also read :


വ്യവസായ വികസനത്തിന് പുതിയ ദിശ നൽകുകയും വിദ്യാർത്ഥികളിൽ നവോത്ഥാനവും സംരംഭകത്വവും വളർത്തുകയും ചെയ്യും. ഈ നേട്ടം കോളേജിനും വിദ്യാർത്ഥികൾക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കപ്പെടുന്നതോടെ വിദ്യാഭ്യാസവും വ്യവസായവും കൈകോർക്കുന്ന ഒരു നവീന മാതൃക രൂപപ്പെടുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും

കൊല്ലം.ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും. ചവറ – ഷിബു ബേബി ജോൺ, കുന്നത്തൂർ – ഉല്ലാസ് കോവൂർ
ഇരവിപുരം – വിഷ്ണു മോഹൻ, ആറ്റിങ്ങൽ – സന്തോഷ് ഭദ്രൻ
കണ്ണൂരിലെ പയ്യന്നൂർ ആണ് മറ്റൊരു സീറ്റ്‌. നാല് സീറ്റുകളിൽ വ്യക്തത വന്നിട്ടുണ്ട് എന്ന് ഷിബു ബേബി ജോൺ പറഞ്ഞു. അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് സീറ്റ്‌ ചോദിച്ചിട്ടുണ്ട്. ഇന്ന് കോൺഗ്രസ്‌ മറുപടി തരുമെന്ന് അറിയിച്ചിട്ടുണ്ട്.

also read:

പാലക്കാട് ഹോട്ടൽ വ്യവസായിയെ പരിഗണിച്ച് സിപിഎം

പാലക്കാട് .സ്വതന്ത്രൻ , പാലക്കാട് ഹോട്ടൽ വ്യവസായിയെ പരിഗണിച്ച് CPIM. NMR റസാഖിനെ സ്ഥാനാർഥിയാക്കാനൊരുങ്ങി CPIM. ഇന്നത്തെ CPIM ജില്ലാസെക്രട്ടറിയേറ്റ് യോഗം ചർച്ചചെയ്യും. 2021 ൽ സിപി പ്രമോദും ഉപതെരഞ്ഞെടുപ്പിൽ പി സരിനുമായിരുന്നു സ്ഥാനാർഥി

രാഹുൽ വിഷയം ചർച്ചയാവുന്നതോടെ വോട്ട് വർദ്ധിപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇടതുപക്ഷം. ജില്ലയിലെ മറ്റ് 11 മണ്ഡലങ്ങളിലും ഇന്നലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേരുന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും