മൂന്നുവർഷത്തിനിപ്പുറം ‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തിയ ചിത്രമാണ്
ഐ ആം ഗെയിം. തിയേറ്ററിൽ പ്രേക്ഷകർക്ക് പീക് അഡ്രിനാലിൻ റഷ് ആണ് സമ്മാനിക്കുന്നത്. ദുൽഖറിന്റെ സ്റ്റൈലിഷ് സ്വാഗിനും നഹാസിന്റെ പഴുതുകളില്ലാത്ത മേക്കിങ്ങിനുമൊപ്പം ജേക്‌സിന്റെ പശ്ചാത്തലസംഗീതവും അൻപറിവിന്റെ ആക്ഷൻ സീക്വൻസുകളും ചേർന്നെത്തിയ ചിത്രം എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ ചിത്രത്തിന് ആയില്ല എന്നാണ് റിപോർട്ടുകൾ. ഒരു ശരാശരി ഫെസ്റ്റിവൽ ചിത്രമാണ് ഇതെന്നും റിപോർട്ടുകൾ. തെലുങ്ക് പടങ്ങളിൽ തുടർച്ചയായി അഭിനയിച്ചഭിനയിച്ച് ദുൽഖറിന്റെ അഭിനയവും തെലുങ്ക് നടൻമാരുടേത് പോലെയായി എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. വാതുവെപ്പിന്റെ പശ്ചാത്തലത്തിലാണ് ‘ഐ ആം ഗെയിം’ കഥ പറയുന്നത്. അതിസമ്പന്നനായ ഡാൻ എന്ന യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
ഗാംബ്ലിങും ചീട്ടുകളിയുമൊക്കെയായി ധൂർത്തടിച്ച് കുത്തഴിഞ്ഞൊരു ജീവിതം. യാഥാർഥ്യത്തേക്കാൾ ഭാഗ്യത്തെ വിശ്വസിക്കുന്ന ചൂതാട്ടക്കാരനാണ് ഡാൻ. എന്നാല്‍ ആ വിശ്വാസം അവനെ കൊണ്ടുചെന്നെത്തിക്കുന്നത് പരാജയങ്ങളുടെ പടുകുഴിയിലേക്കും. എല്ലാവരുടെയും മുന്നിൽ തോറ്റുനിൽക്കുമ്പോഴാണ് മറ്റൊരു ദുരന്തം ഡാന് േനരിടേണ്ടി വരുന്നത്. അത് അവന്റെ ലോകം തന്നെ കീഴ്മേൽ മറിക്കുന്ന ഒന്നായിരുന്നു. പിന്നീട് ഡാന്റെ ജീവിതത്തിൽ സംഭവിക്കുന്ന അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ വഴിത്തിരിവുകളാണ് ‘ഐ ആം ഗെയിം’.
ഫസ്റ്റ് ഹാൽഫ് കം ബാക്ക്. സെക്കന്റ് ഹാൽഫ് ഗോ ബാക്ക്. ആദ്യമായിട്ട് ആയിരിക്കും ഫസ്റ്റ് ഹാഫ് റിവ്യൂ ഇട്ട എല്ലാ PR പേജുകളും സെക്കൻ്റ് ഹാഫ് കഴിഞ്ഞപ്പോൾ റിവ്യൂ ഇടാൻ മടിക്കുന്നത് കാണുന്നത്.ഓണത്തിന് ഇറക്കിയാൽ പോസ്റ്റർ ഒട്ടിച്ച പൈസ പോലും കിട്ടില്ല എന്ന് മനസിലാക്കി തീയതി മാറ്റിയ ബ്രില്ലിയൻസിനു ,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ അഭിനന്ദിക്കാതെ ഇരിക്കാൻ വയ്യ.. ആ ഫ്ലാഷ്ബാക്ക് കുറച്ചു lag ആയി,ടോട്ടൽ പടത്തിന്റെ pace and ക്വാളിറ്റി വെച്ച് നോക്കിയാൽ .. ബാക്കി പടം … കിടിലൻ മേക്കിങ്… നല്ല തീയേറ്ററിൽ കാണണം. എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ഉയരുന്നത്.




























