ചെന്നൈ.കൂരില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് ഡി. എം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് . മുഖ്യമന്തിയായ ശേഷം ആദ്യമായി കരൂരിലെത്തിയപ്പോഴാണ് വിജയ്‌യുടെ വിമർശനം. ആരും ഒരു രൂപപോലും കൈക്കൂലി നല്‍കരുതെന്നും അവരുടെ കൂടെ താനുണ്ടെന്നും വിജയ് പറഞ്ഞു.
കരൂർ ദുരന്തത്തിന് കാരണം മുൻ മുഖ്യമന്ത്രി എ.കെ. സ്റ്റാലിനാണ്. തൻ്റെ സന്ദർശനം തടയാൻ അന്നും മുഖ്യമന്ത്രിയായിരുന്ന എം. കെ സ്റ്റാലിൻ ശ്രമിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടപ്പോൾ പോലീസ് അനുമതി നല്കി തടിയൂരുകയായിരുന്നു. ജനക്കൂട്ടം വന്നപ്പോൾ പോലീസ് ശരിയായി ഇടപെട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി. തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോ ആയിട്ടായിരുന്നു വിജയ് കരൂരിൽ എത്തിയത്. തുടർന്ന് പൊതുയോഗത്തിൽ വിജയ് പ്രസംഗിച്ചു.
2025 സെപ്തംബറിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നല്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

































