Home News Breaking News ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനമിടിച്ചു; ന്യൂയോർക്കിൽ ​ഇന്ത്യൻ വിദ്യാ‍ർത്ഥിനിക്ക് ദാരുണാന്ത്യം

ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനമിടിച്ചു; ന്യൂയോർക്കിൽ ​ഇന്ത്യൻ വിദ്യാ‍ർത്ഥിനിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് കൊല്ലപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം പ്രസന്ന അടക്കം മൂന്നുപേർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പേസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽനിന്ന് അടുത്തിടെ ആണ് പ്രസന്ന ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് ജോലി അന്വേഷിച്ചു വരുന്നതിനിടെ ആണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത്.

Also Read: ‘പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?’ ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്

ഈ മാസം അഞ്ചാം തീയതിയാണ് അപകടം ഉണ്ടായത്. പ്രസന്ന അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സി​ഗ്നലിൽ നിർത്തിയിട്ടതിനിടെ അമിത വേ​ഗതയിൽ എത്തിയ വാഹ​നം ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായതെന്നും പ്രസന്ന അടക്കം രണ്ടുപേർ തൽക്ഷണം മരിച്ചതായും രണ്ടുപേർക്ക് പരിക്കുപറ്റിയതായും യുവതിയുടെ കുടുംബം അറിയിച്ചു.

യുവതിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി കുടുംബം ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ബന്ധുവായ രവികുമാ‍ർ അട്ടല്ലൂരി മുഖേന ആണ് കുടുംബം ധനസമാഹരണം ആരംഭിച്ചത്. പ്രസന്ന കുടുംബത്തിന്റെ വലിയൊരു തണലായിരുന്നുവെന്ന് രവികുമാർ പറഞ്ഞു. എല്ലാവരും ആശ്രയിച്ചിരുന്നത് അവളെയായിരുന്നു. സ്വന്തം വിദ്യാഭ്യാസ വായ്പകൾ കൈകാര്യം ചെയ്യുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ അവൾ ഒരിക്കലും മടിച്ചില്ലെന്നും രവികുമാർ കൂട്ടിച്ചേ‍ർത്തു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്താനും വിദ്യാഭ്യാസ വായ്പ അടച്ചുതീ‍‍ർക്കാനുമാണ് കുടുംബം ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഇതുവരെ 65359 ഡോളർ (62 ലക്ഷം രൂപ) കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചാർട്ടേർഡ് അക്കൗണ്ടൻസി പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രസന്ന അട്ടല്ലൂരി ഉപരിപഠനത്തിനായി ന്യൂയോർക്കിൽ എത്തിയത്. പിതാവ് അട്ടല്ലൂരി വസന്ത റാവു കർഷകനാണ്. മല്ലേശ്വരിയിൽ ചെറിയ ബാ​ഗ് നിർമ്മാണ യൂണിറ്റ് നടത്തിവരികയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here