സർക്കാർ ഭൂമി നിയമവിരുദ്ധമായി മകൻറെ കമ്പനി വാങ്ങിയ സംഭവത്തിൽ ഇടപാട് റദ്ദാക്കി തലയൂരാൻ അജിത്ത് പവാറിന്‍റെ നീക്കം

Advertisement

മുംബൈ . സർക്കാർ ഭൂമി നിയമവിരുദ്ധമായി മകൻറെ കമ്പനി വാങ്ങിയ സംഭവത്തിൽ ഇടപാട് റദ്ദാക്കി വിവാദത്തിൽ നിന്ന് തലയൂരാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിൻ്റെ നീക്കം.

സർക്കാർ ഭൂമിയാണെന്ന് മകന് അറിയില്ലായിരുന്നുവെന്നും ഇടപാട് റദ്ദാക്കി എന്നും അജിത്ത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. 1800 കോടി മൂല്യമുള്ള ഭൂമിയാണ് 300 കോടിക്ക് പാർഥ് പവാറിന്റെ കമ്പനി സ്വന്തമാക്കിയത്. 21 കോടി രൂപയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ട സ്ഥാനത്ത് ഒരു രൂപ പോലും നൽകിയതുമില്ല. കമ്പനിയിൽ 90% ഓഹരിയും പാർഥ് പവാറിന്റെ പേരിലാണെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. സഹ ഉടമകൾ അടക്കമുള്ളവർക്കെതിരെയാണ് പോലീസ് കേസ്. ദളിത് വിഭാഗത്തിനായി സംവരണം ചെയ്തു വെച്ച ഭൂമിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അജിത് പവറിന്റെ രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.

Advertisement