പുതുച്ചേരി ബാലികയുടെ പീഡനക്കൊല,വീടിനു സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഐസ്ക്രീം വാങ്ങി നൽകി കൂട്ടിക്കൊണ്ടുപോയി

ചെന്നൈ.പുതുച്ചേരിയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പൊലിസ് പിടിയിൽ. മുത്തിയാൽപേട്ട സ്വദേശികളായ വിവേകാനന്ദൻ, കരുണാസ് എന്നിവരാണ് പിടിയിലായത്. മാർച്ച് രണ്ടിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് വീടിന് സമീപത്തെ അഴുക്കുചാലിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തത്. വീടിനു സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കരുണാസാണ് ഐസ്ക്രീം വാങ്ങി നൽകി വിവേകാനന്ദൻ്റെ വീട്ടിൽ എത്തിച്ചത്. അവിടെ വച്ച് കുട്ടിയെ രണ്ടുപേരും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. ബഹളം വച്ച കുട്ടിയെ കൊലപ്പെടുത്തിയ ശേഷം, വിവേകാനന്ദൻ്റെ മുണ്ട് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയ ശേഷം ചാക്കിൽ കെട്ടി അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പ്രതികൾ പൊലിസിനോട് സമ്മതിച്ചു.

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് പുതുച്ചേരി സർക്കാർ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പെൺകുട്ടിയുടെ മരണത്തിലുള്ള പ്രതിഷേധം പുതുച്ചേരിയുടെ വിവിധയിടങ്ങളിൽ തുടരുകയാണ്.

Advertisement