കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത നിലയില്‍ അഴുക്കുചാലില്‍

പുതുച്ചേരി: പുതുച്ചേരിയില്‍ കാണാതായ ഒമ്ബതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്ബതു വയസ്സുകാരിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. വായ സ്്ട്രാപ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.
രണ്ടു ദിവസം മുമ്ബാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.കേസില്‍ പുതുച്ചേരി സ്വദേശികളായ വിവേകാനന്ദൻ (54), കരുണാസ് (19) എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മരിച്ച പെണ്‍കുട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുട്ടിയുടെ പിതായ ഡ്രൈവറും അമ്മ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയുമാണ്. ശനിയാഴ്ച വീടിന് പുറത്ത് കളിക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് പിന്നീട് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും തിരഞ്ഞിട്ടും കാണാതിരുന്നതോടെ, ബന്ധുക്കള്‍ രാത്രി എട്ടുമണിയോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Advertisement