ഗുണ്ടാ നേതാവിന്റെ കാമുകി ദിവ്യ പഹൂജയുടെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കനാലിൽ നിന്ന് കണ്ടെത്തി

മുൻ മോഡലും കൊലക്കേസ് പ്രതിയുമായ ദിവ്യ പഹൂജയുടെ(27) മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഭാക്ര കനാലിൽ നിന്നാണ് മൃതശരീരം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പോലീസ് മൃതശരീരം കണ്ടെത്തിയത്.
ജനുവരി രണ്ടിനാണ് യുവതി ഹോട്ടൽ മുറിയിൽ വെടിയേറ്റ് മരിച്ചത്. സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഹോട്ടൽ ഉടമ അഭിജിത്ത് സിങ്ങിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. ഇതിന് പിന്നാലെ അഭിജിത്ത്, ഹേംരാജ് (28), ഓംപ്രകാശ് (23), ബാൽരാജ് എന്നിവരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാൽ രാജാണ് മൃതദേഹം കനാലിൽ എറിഞ്ഞതായി പോലീസീന് മൊഴി നൽകിയത്. നേരത്തെ മൃതദേഹം കൊണ്ടുപോയ ബിഎംഡബ്ല്യു കാർ പൊലീസ് കണ്ടെടുത്തിരുന്നു.
മുംബൈയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവായ സന്ദീപ് ഗഡോളിയുടെ ‘കാമുകി’ ആയിരുന്നു ദിവ്യ പഹൂജ. ദിവ്യയുടെ ഒത്താശയോടെ സന്ദീപിനെ എതിരാളികൾ കെണിയിൽ വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു.

Advertisement