നാല്‍പ്പത്തിയേഴുകാരിയോടൊപ്പം കടപുഴ പാലത്തിൽ എത്തിയ പെരുമ്പുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു



ശാസ്താംകോട്ട: നാല്‍പ്പത്തിയേഴുകാരിയോടൊപ്പം
ബൈക്കിൽ കടപുഴ പാലത്തിൽ എത്തിയ പെരുമ്പുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു.കുണ്ടറ പെരുമ്പുഴ പഴങ്ങാലം കാഞ്ഞിരവിള വീട്ടിൽ ഗ്രെയ്സൺ (22) ആണ് മരിച്ചത്.സ്ത്രീക്കൊപ്പം ഇരുചക്ര വാഹനത്തിൽ വരവെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും പാലത്തിലെ ഇരുട്ടു മൂടിയ ഭാഗത്ത് വച്ച് സ്ത്രീ ബൈക്കിൽ നിന്നും ഇറങ്ങുകയും ചെയ്തു.ഇവർ പാലത്തിൽ നിന്നും ചാടിയതാണെന്ന ധാരണയിലാണ് ഗ്രെയ്സൺ ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ത്രീ ചാടിയിരുന്നില്ല.

ഇവരെ പരിസരത്തു നിന്നും നാട്ടുകാർ കണ്ടെത്തിയിരുന്നു.
ശാസ്താംകോട്ടയിൽ നിന്നും എത്തിയ അഗ്നിശമനസേന യുവാവിന്റെ മൃതദേഹം കരയ്ക്കെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അനന്തര നടപടികൾക്കായി പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കിഴക്കേ കല്ലട പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

Advertisement