കോട്ടയം.റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയതായി ബിജെപി നേതാവ് ഷോൺ ജോർജ്.2023 മുതൽ സ്ഥാപനത്തിന് ഓഡിറ്റ് നടത്തിയിട്ടില്ല. സ്ഥാപനത്തിൽ വ്യാപക ക്രമക്കേട്
കമ്പനി നിയമങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദേശ ധന വിനിമയ ഇടപാടുകളിലും ക്രമക്കേട്. Gst തട്ടിപ്പുകൾ നടന്നു. ട്രേഡ് മാർക്ക് കൈമാറ്റം ചെയ്തതിലും തട്ടിപ്പ് എന്ന് ആക്ഷേപം. സിബിഐ,ഇഡി, എസ്എഫ്ഐഓ,ഇൻകം ടാക്സ് ഉൾപ്പെടെ 7 ഏജൻസികൾക്ക് ആണ് പരാതി നൽകിയത്. അന്വേഷണം SFIO ഏറ്റെടുക്കണം എന്ന് ആവശ്യം
ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണം എന്നും ഷോണ്‍ ആവശ്യമുന്നയിച്ചു.
റിപ്പോർട്ടർ കമ്പനിയുടെ ഷെയർ ഇതുവരെ കൈമാറിയിട്ടില്ല. ചാനലിന്റെ ഉടമ ഇപ്പോഴും നികേഷ് കുമാറാണ്.10 ലക്ഷമാണ് കമ്പനിയുടെ ക്യാപിറ്റൽ. ആ ക്യാപിറ്റൽ വെച്ച് ബ്രോഡ്കാസ്റ്റിംഗ് കമ്പനി തുടങ്ങാനാവില്ല. മിനിമം 20 കോടി വേണമെന്നണ് ചട്ടം
കമ്പനിയിൽ ഒരു ഓഡിറ്റിങ് പോലും നടക്കുന്നില്ല. അത്തരമൊരു കമ്പനിക്ക് വിദേശത്തേക്ക് പണം അയക്കാൻ RBI ക്ക് കത്തയച്ചു
കമ്പനിയുടെ ഡയറക്ടർമാരുടെ പേരിലും ക്രമക്കേട് ഉണ്ട്.റിപ്പോർട്ടർ ടിവിയുടെ MD എന്നത് ആന്റോ അഗസ്റ്റിൻ
വെബ്സൈറ്റിൽ വേറെയാണ്. ഒരു ഓഡിറ്റിങ്ങും നടക്കാത്തത് കൊണ്ടാണ് കമ്പനിയുടെ ഓഡിറ്റർ വരെ രാജി വെച്ചത്
റിപ്പോർട്ടർ ടിവിയുടെ ഓണർഷിപ്പ് ഇപ്പോഴും നികേഷിന്റെ പേരിൽ trade goodwill ഇതുവരെ മാറ്റിയിട്ടില്ല
ഇത്രയധികം നിയമ ലംഘനം നടന്നിട്ടും കഴിഞ്ഞ സർക്കാർ ഇടപെടാത്തത് ദുരൂഹം
ഇത്രയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ കമ്പനിക്ക് എങ്ങനെ മെസ്സിയെ കൊണ്ട് വരാൻ എങ്ങനെയാണ് അനുമതി നൽകിയത്
സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണം ആവശ്യപ്പെടണം. മെസ്സിയെ കൊണ്ടുവന്നതിൽ സ്റ്റേഡിയം നശിപ്പിച്ചതോ പണം തട്ടിയതോ മാത്രമല്ല കുറ്റകൃത്യം
വലിയ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ട്. അതാണ് ആദ്യം അന്വേഷിക്കേണ്ടത്. മാധ്യമ മേഖലയിലേക്ക് ഇത്തരം തട്ടിപ്പുകാർ കടന്നു വരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. എത്രയും പെട്ടെന്ന് ചാനൽ അടച്ചു പൂട്ടണം






























