തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി.
കോവിഡ് കാലത്ത് തുടങ്ങിയ ജനകീയ ഹോട്ടൽ ആണ് സാമ്പത്തിക പ്രതിസന്ധികൾക്കൊടുവിൽ പൂട്ടേണ്ടി വന്നത്.
വൈദ്യുതി ബില്ലടയ്ക്കാനുള്ള സർക്കാർ സഹായവും സപ്ലൈകോ സഹായവും നിലച്ചതോടെയാണ് ഹോട്ടലിനു പൂട്ടണ്ടി വന്നത്. ഹോട്ടൽ നടത്തിയതിൽ കടം 12 ലക്ഷം രൂപ .
ജനകീയ ഹോട്ടൽ തുടർന്ന് നടത്താൻ സാമ്പത്തികമായ ബുദ്ധിമുട്ടുണ്ട്. സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷമായി. സപ്ലൈകോയിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിട്ടില്ല. ആറ് വർഷത്തെ കെഎസ്ഇബിക്ക് നൽകിയ ബിൽ തുകയെങ്കിലും കിട്ടിയാൽ തുറന്നു പ്രവർത്തിക്കാൻ കഴിയും. അവസാനമായി ഇങ്ങനെ ഒരു ബോർഡും എഴുതിവെച്ച് തിരുവനന്തപുരത്ത് ആദ്യം ആരംഭിച്ച ജനകീയ ഹോട്ടൽ പൂട്ടി.
കഴിഞ്ഞ ആറു വർഷമായി കറണ്ട് ബില്ല് അടയ്ക്കുന്നുണ്ടെങ്കിലും ആ തുക തിരികെ നൽകാമെന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചില്ല.
സപ്ലൈകോയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിനെ സഹായിക്കാനുള്ള പദ്ധതിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു .
20 രൂപ ഊണിന് 10 രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നു. മൂന്നുവർഷമായി ഈ സബ്സിഡി ലഭിക്കുന്നില്ല. ഊണിന്റെ വില 35 രൂപ ഉയർത്തി ഗ്യാസിന്റെ വില അടക്കമുള്ള ചിലവ് വർദ്ധിച്ചതോടെ അത് നാൽപതു രൂപയിലെത്തി എന്നിട്ടും വരുമാന ചെലവ് തമ്മിലുള്ള അന്തരം നികത്താൻ കഴിഞ്ഞില്ല. ഈ വർഷത്തെ സബ്സിഡിയുമായി ബന്ധപ്പെട്ട ഫയലിന് തീരുമാനമായില്ല എന്ന് കണ്ടതോടെ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന് താഴിട്ടു.



























