പ്രതിഷേധം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ
കൊല്ലം . പ്രൈവറ്റ് ബസ് ഓപ്പ റേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യബസു കൾ നാളെ ജില്ലയിൽ പണിമുടക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് കലക്ടറേറ്റിന് മു ന്നിൽ അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. ഡിസിസി പ്രസിഡ ന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാട നം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ്റ് എം.ഡി.രവി അധ്യക്ഷത വഹിക്കും.
കെഎസ്ആർടിസിയുടെ പ്രിയ ദർശിനി സർവീസുകൾ മൂലം സ്വ കാര്യ ബസുകളിൽ സ്ത്രീ യാത്ര ക്കാരുടെ എണ്ണം കുറഞ്ഞതി നാൽ വലിയ സാമ്പത്തിക ബാ ധ്യതയാണ് സ്വകാര്യ ബസ് ഉടമ കൾ നേരിടുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രിയദർശിനി യാത്രയെ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു.
അതേസമയം സ്വകാര്യ ബസ് വ്യവസായത്തെ കൂടി നിലനിർ ത്താൻ സർക്കാർ സഹായം നൽ കണം. 21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടമാണ് സ്വ കാര്യ ബസുകൾക്ക് ഉണ്ടായത്. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻ സ് എന്നിവയ്ക്ക് വലിയ തുക മാ റ്റിവയ്ക്കണം. പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾ ക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്‌ടം ഉണ്ടാകു ന്നു. ജില്ലയിൽ 670 സ്വകാര്യ ബസുകളാണ് (ഓർഡിനറി) സർ വീസ് നടത്തുന്നത്. ഗതാഗത മന്ത്രിക്ക് അസോസിയേഷൻ നി വേദനം നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡൻ്റ് എം.ഡി.രവി, ജനറൽ സെക്രട്ടറി സി.രാധാകൃഷ്ണപിള്ള, ട്രഷറർ വി.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് വി.ബാലചന്ദ്രൻ പി ള്ള, കുമ്പളത്ത് രാജേന്ദ്രൻ എന്നി വർ പറഞ്ഞു.

































