Home News Breaking News പെരിന്തൽമണ്ണയിൽ ഇക്കുറി ആര് മണ്ണും ചാരിനില്ക്കും?

പെരിന്തൽമണ്ണയിൽ ഇക്കുറി ആര് മണ്ണും ചാരിനില്ക്കും?

Advertisement

പെരിന്തൽമണ്ണ: കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂരിപക്ഷം വന്ന മണ്ഡലം പെരിന്തൽമണ്ണയാണ്.
യു ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ഇവിടെ വിജയിച്ചു കയറിയത് 38 വോട്ടുകൾക്കായിരുന്നു.
ഇടത് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്‌തഫ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയെങ്കിലും
കാര്യമുണ്ടായില്ല.
സിറ്റിംഗ് എം എൽ എ നജീബ് കാന്തപുരത്തെ മുസ്‌ലിംലീഗ് ഒരിക്കൽ കൂടി ഇറക്കിയപ്പോൾ നേരിടുന്നത് സി.പി എം പ്രാദേശിക നേതാവ്
വി.പി. മുഹമ്മദ് ഹനീഫയാണ്.

ഇ എം എസിൻ്റെ ജന്മനാട് ഏലംകുളം കൂടി ഉൾകൊള്ളുന്ന പെരിന്തൽമണ്ണ മണ്ഡലം
മലപ്പുറം ജില്ലയിൽ സി.പി എമ്മിന് സ്വാധീനമുള്ള മേഖലയാണ്.
ചെറിയൊരു കൈപ്പിഴയിൽ കഴിഞ്ഞ തവണ നഷ്ടപെട്ട മണ്ഡലം ഇത്തവണ കൈപ്പിടിയിലൊതുക്കാൻ ഇത്തവണ സി.പി എമ്മി നാവുമോ ? അതോ 38 എന്ന രണ്ടക്ക ഭൂരിപക്ഷം തദ്ദേശ തെരെഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയും ആറ് പഞ്ചായത്തുകളിലും സമ്പൂർണ്ണ വിജയം നേടിയ കരുത്തിൽ നജീബ് കാന്തപുരം മൂന്നക്കത്തിലേക്കും നാലക്കത്തിലേക്കുമൊക്കെയായി ഉയർത്തുമോ ? കാത്തിരിക്കാം. ഫലപ്രഖ്യാപനം വരെ.

Advertisement