പോലീസ് ജീപ്പ് തകര്‍ത്ത സംഭവം, മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി

ചാലക്കുടി. പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി.എസ്.എഫ്.ഐ പ്രവര്‍ത്തകരായ അശ്വിന്‍, സാംസണ്‍, സനല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.

ജാമ്യമില്ലാ വകുപ്പുകളാണ് പിടിയിലായ 11 പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കല്‍ , കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍. കേസിലെ മുഖ്യ പ്രതി നിഥിന്‍ പുല്ലനെ 23 ന് ഒല്ലൂരില്‍ നിന്നും പിടികൂടിയിരുന്നു. നിധിന്‍ പുല്ലന്‍ ഉള്‍പ്പടെ നേരത്തെ പിടിയിലായ 8 പേരും റിമാന്‍റിലാണ്.കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം.ചാലക്കുടി ഐ.ടി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എസ്.എഫ്.ഐ യുടെ വിജയാഹ്ളാദത്തിന് ശേഷം ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് പോലീസ് പിഴയടപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് നിധിന്‍ പുല്ലന്‍റെ നേതൃത്ത്വത്തിലുള്ള എസ്.എഫ്.ഐ – ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ ജീപ്പ് തകര്‍ത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് എസ്എഫ്‌ഐ എബിവിപി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെയും ബാനറുകളും കൊടിതോരണങ്ങളും പൊലീസ് നീക്കം ചെയ്തിരുന്നു. ഇതും പൊലീസിന് നേരയുണ്ടായ അക്രമത്തിന് പ്രകോപനമായി.

Advertisement