ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ഗണേഷ്കുമാറും സംഘവും,സിബിഐ കുറ്റപത്രം

തിരുവനന്തപുരം . ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ ഗൂഢാലോചന വിവരങ്ങളും

കെ.ബി.ഗണേഷ് കുമാറും,ബന്ധു ശരണ്യ മനോജും വിവാദ ദല്ലാളും ഗൂഢാലോചന നടത്തി. പരാതിക്കാരിയുടെ കത്ത് സഹായിയെ വിട്ടു കൈവശപ്പെടുത്തി. തുടർന്നു ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തു കുറ്റപത്രം പറയുന്നു.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാൾ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുക എന്നതായിരുന്നു ലക്ഷ്യം. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സിബിഐ പറയുന്നു

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഗൂഡാലോചന വിവരങ്ങൾ സി.ബി.ഐ നിരത്തുന്നത്.

കേസില്‍സാക്ഷി പറയണമെന്ന് പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മൊഴി നല്‍കിയപ്പോള്‍ ഇക്കാര്യം പി.സി ജോര്‍ജ് നിഷേധിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഏതാനുംമാസം മുമ്പാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്..

2011-16 യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും പല കാരണങ്ങളാല്‍ പുറകത്തുപോകേണ്ടിവന്ന ഗണേഷ്കുമാറിന് പിന്നീട് തിരിച്ചു കയറാനായില്ല, ഇത് പ്രതികാരബുദ്ധി വളര്‍ത്തിയെന്നത് നേരത്തേ അന്വേഷണ സംഘത്തിനുമുന്നില്‍ വന്നതാണ്.

Advertisement