വിവരാവകാശ നിയമപ്രകാരംഅപേക്ഷകനിൽ നിന്ന് വിവരം മറച്ചുവെച്ച അടൂർ തഹസീൽദാർക്ക് 20,000 രൂപാ പിഴയും, വിജിലൻസ് അന്വേഷണവും

അടൂർ: വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷകനിൽ നിന്ന് വിവരം
മറച്ചുവച്ച തഹസീൽദാർക്ക് 20,000രൂപ പിഴയും വിജിലൻസ് അന്വേഷണവും.സംസ്ഥാന വിവരാവകാശ കമ്മീഷനാണ് അടൂർ തഹസിൽദാർ ജോൺ സാമിനെതിരെ നടപടിയെടുത്തത്.

ഭൂമി പോക്കുവരവിന്റെ വിവരം മറച്ചുവച്ചതിനാണ് നടപടി . പന്തളം വില്ലേജിൽ ക്രമ വിരുദ്ധമായി പട്ടയവും ഭൂമിപതിവും നടത്തി എന്ന ആരോപണത്തിൽ ആണ് വിജിലൻസ് അന്വേഷിക്കാൻ ഉത്തരവായത്. വ്യാജ രേഖകളിലൂടെ അനർഹർക്ക് പട്ടയം നല്കി, മരണപ്പെട്ടയാളുടെ അനന്തരാവകാശിക്ക് വിൽപത്രത്തിന്റെ മറവിൽ അന്യവ്യക്തികളുടെ ഭൂമി പോക്കുവരവ്ചെയ്തു നല്കി തുടങ്ങിയ ആരോപണങ്ങളാണ് കമ്മിഷന് മുന്നിൽ പരാതിയായി എത്തിയത്. ഭൂമി കൈമാറ്റവിവരം യഥാർത്ഥ അവകാശികളിൽനിന്ന് മറച്ചുവച്ചെന്നും കണ്ടെത്തലുണ്ട്. പന്തളം വില്ലേജിലെ ഭൂമി പോക്കുവരവ് നടത്തിയതിൻ്റെ രേഖകൾ ആവശ്യപ്പെട്ട് കായംകുളം സ്വദേശികൾ നൽകിയ വിവരാവകാശ അപേക്ഷയാണ് മറുപടി നൽകാതെ തഹസിൽദാർ മറുപടി നൽകാതെ മടക്കിയത്.
അതിനിടെ മരണപ്പെട്ട പട്ടയമുടമയുടെ വിൽപത്രത്തിൽ പരാമർശമുണ്ടെന്ന കാരണം കണ്ടെത്തി ഇത്രയും ഭൂമി അദ്ദേഹത്തിന്റെ മകന്റെ പേരിൽ പോക്കുവരവ് നടത്തി കൊടുക്കുകയും ചെയ്തു. ഈ സർവേകളിൽ പുതിയ ഉടമയ്ക്ക് സ്ഥലമില്ലെന്ന് 2009 ൽ അടൂർ മുൻസിഫ് കോടതിയും 2014 ൽ പത്തനംതിട്ട ജില്ലാ കോടതിയും വിധിച്ച രേഖകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടും തഹസീൽദാർ തിരുത്തൽ നടപടി സ്വീകരിച്ചില്ല. തെളിവെടുപ്പും വിസ്താരവും പൂർത്തിയാക്കിയാണ് സംസ്ഥാന വിവരാകാശ കമ്മീഷൻ ഇന്ന് തഹസിൽദാർക്കെതിരെ ഉത്തരവിറക്കിയത്.

Advertisement