നാദാപുരത്ത് പട്ടാപ്പകല്‍ യുവാവിനെതട്ടിക്കൊണ്ടുപോയത് പരിഭ്രാന്തി പരത്തി, ഒടുവില്‍ പൊലീസ് ആളെപൊക്കിയപ്പോള്‍ സംഭവിച്ചത്

കോഴിക്കോട്. നാദാപുരത്ത് പട്ടാപ്പകൽ യുവാവിനെ കാറിൽ വന്ന സംഘം തട്ടികൊണ്ടുപോയത് പരിഭ്രാന്ത്രിയായി. ഇളകിയ ജനം പൊലീസിന് വിവരം നല്‍കി ഒടുവിൽ സത്യം പുറത്തുവന്നപ്പോള്‍ പരാതിക്കാര്‍ ഇളിഭ്യരായി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേ കാലിന് നാദാപുരം കല്ലാച്ചി ടൌണിലെ പൈപ്പ് ലൈൻ റോഡ്. അമിത വേഗതയിൽ വന്ന കാര്‍ കാൽനടയാത്രക്കാരനായ ഒരു യുവാവിനെ ബലമായി പിടികൂടി കാറിൽ കയറ്റി കൊണ്ടുപോകുന്നു. ക്വട്ടേഷനോ സ്വര്‍ണം പൊട്ടിക്കലോ ജനം ഞെട്ടി.

നാട്ടുകാർ ഉടൻ പോലീസിനെ വിവരം അറിയിച്ചു. എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവം വ്യക്തമായതോടെ ഉന്നതര്‍ക്ക് വിവരം നല്‍കി. സിഐ, ഡിവൈഎസ്പി… തുടങ്ങി വൻ പോലീസ് സംഘമെത്തി. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. സമീപ പോലീസ് സ്റ്റേഷനുകളിലും വിവരം
കൈമാറി. ഒടുവിൽ വാഹന നമ്പർ തപ്പിയെടുത്ത് ഡ്രൈവറെ പൊക്കി. അപ്പോഴാണ് സംഭവത്തിന്റെ കഥ പുറത്തായത്. വളയം സ്വദേശിയായ യുവാവ് ജ്യേഷ്ട
സഹോദരനുമായി വഴക്കിട്ട് വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയതാണ്. വളയത്ത് നിന്ന് ജീപ്പിൽ കല്ലാച്ചി എത്തി. പിന്നാലെ സഹോദരൻ കാറിലെത്തി യുവാവിനെ ശാസിച്ച് കൂട്ടി കൊണ്ട് പോയതാണ് സംഭവം. സംഗതി സിംപിള്‍ കുടുംബ പ്രശ്നം, പൊലീസിന് നാട്ടുകാര്‍ കൊടുത്ത ഒരു മോക് ഡ്രില്‍.

Advertisement