ശൂരനാട്ട് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു;പ്രതിയായ ട്യൂട്ടോറിയൽ കോളേജ് അധ്യാപകനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം

ശൂരനാട്: ശൂരനാട്ട് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം.കൗൺസിലിങിന് എത്തിയ ബി.ആർ.സി
ട്രെയിനറോടാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം ആദ്യമായി വെളിപ്പെടുത്തിയത്.തുടർന്ന് ഇവർ സ്കൂൾ അധികൃതരെയും,ശൂരനാട് പോലീസിനെയും ശിശു സംരക്ഷണ സമിതി അധികൃതരെയും വിവരമറിയിച്ചു.സ്കൂൾ അധികൃതരും പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി
പോലീസിൽ രേഖാമൂലം പരാതി നൽകിയതായാണ് അറിയുന്നത്. എന്നാൽ പ്രതിക്കെതിരെ യാതൊരു നടപടിയും എടുക്കാതെ പോലീസ് അലംഭാവം കാട്ടുകയാണെന്ന ആക്ഷേപം ശക്തമായിരിക്കയാണ്.സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധികളോടും രാഷ്ട്രീയ
നേതാക്കളോടും വിചിത്രമായ മറുപടിയാണ് പോലീസ് നൽകുന്നതെന്നും പറയപ്പെടുന്നു. ആരോപണ വിധേയനായ
ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ മുമ്പും പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുളളതായും വീട്ടുകാരെ സ്വാധീനിച്ച് പരാതി ഒതുക്കി തീർക്കുകയാണ് ചെയ്യാറുള്ളതെന്നും വിവരമുണ്ട്.നിലവിലെ സംഭവത്തിലും ഇത്തരം നീക്കം നടക്കുന്നതായി സൂചനയുണ്ട്.അതിനിടെ പ്രതിയെ സംരക്ഷിക്കാൻ പ്രമുഖ ഭരണപക്ഷ പാര്‍ട്ടി രംഗത്തെത്തിയതായും ഈ നേതാക്കൾ ഇടപെട്ടതിനാലാണ് പോലീസ് നടപടിയെടുക്കാൻ മടിക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

Advertisement