തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. ബാങ്കോക്കിലെ ചതുചക് ജില്ലയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമം നടക്കാതെ വന്നതോടെയാണ് വലിയ ദുരന്തമുണ്ടായത്. 63 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കാണാതായവരുടെ എണ്ണത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ പബ്ബ് പൂര്‍ണമായും കത്തിനശിച്ചു.
Also Read:
ബാങ്കോക്കിലെ ‘നാ ലാഡ്‌പ്രോ’ (Na Ladprao) പബ്ബിൽ അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.
പബ്ബിന്റെ പിൻഭാഗത്തുള്ള ശുചിമുറികൾക്ക് സമീപമാണ് മിക്ക മൃതദേഹങ്ങളും കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 63 പേരെ നിലവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്.




























