Home Blog Page 967

സോളാര്‍ ഉപയോക്താക്കളെ വലച്ച ഊർജ റെഗുലേഷൻസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി.പുനരൂപയോഗ ഊർജ റെഗുലേഷൻസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 2025ലെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ റെഗുലേഷൻസ് ഒരു മാസത്തേക്ക് തടഞ്ഞു. പുതിയ റെഗുലേഷനുകൾ സോളാർ ഉപയോക്താക്കളുടെ താല്പര്യത്തിന് വിരുദ്ധമാണെന്ന ഹർജിയിൽ ആണ് ഇടക്കാല ഉത്തരവ്

ഈ മാസം പുറത്തിറക്കിയ വിജ്ഞാപനത്തിലെ മുഴുവൻ നടപടികളും കോടതി തടഞ്ഞു. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിക്കും നിർദേശം

ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. വൈദ്യുതി കരാറുകളിലെ അഴിമതി ആരോപണങ്ങളും, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ നിയമനവും ചോദ്യംചെയ്ത്
, ഡൊമസ്റ്റിക് ഓൺ-ഗ്രിഡ് സോളാർ പവർ പ്രൊസ്യുമേഴ്സ് ഫോറം ആണ് ഹൈക്കോടതിയെ സമീപിച്ചത്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജി. കമ്മീഷൻ അംഗത്തിന്റെ നിയമനത്തിലെ ദുരൂഹതയും ഹർജിയിൽ. ഡിസംബർ 1ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഡെല്‍ഹി സ്ഫോടനം,10 മരണം 21 പേർക്ക് പരിക്ക്

ന്യൂഡെല്‍ഹി.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം,10 മരണം 21 പേർക്ക് പരിക്ക് :റിപ്പോർട്ട് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം
വൈകിട്ട് 6.52 ന് നടന്ന സ്ഫോടനത്തിൽ എട്ടു വാഹനങ്ങൾ കത്തിനശിച്ചു. സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. ഓടുന്നതിനിടെയായിരുന്നു സ്ഫോടനം. ലാല്‍കിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക്സിഗ്നലില്‍ പൊട്ടിത്തെറിച്ചു.

ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം നൽകി.നിരീക്ഷണം ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശം.
ആശുപത്രിയിലേക്ക് കൂടുതൽ ആംബുലൻസുകൾ എത്തുന്നു. പുനയിലും ജാഗ്രതാ നിർദ്ദേശം
4 FSL ടീമുകൾ പരിശോധന നടത്തുന്നു. ഭീകരാക്രമണം ആവാനുള്ള സാധ്യതകാണുന്നുണ്ട്. ഐഇഡി ഉപയോഗിച്ച് നടന്ന സ്ഫോടനം ഒരു കിലോമീറ്റര്‍അകലെവരെ കേട്ടു. അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.

അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പോലീസിനും എൻഐഎയ്ക്കും നിർദ്ദേശം

പോലീസ് ക്വാർട്ടേഴ്സിൽ കയറി ഗുണ്ട സംഘം യുവാവിനെ വെട്ടിക്കൊന്നു

ട്രിച്ചി.തമിഴ് നാട് ട്രിച്ചി യിൽ ഗൂണ്ട വിളയാട്ടം.പോലീസ് ക്വ ർട്ടേഴ്സിൽ കയറി ഗുണ്ട സംഘം യുവാവിനെ വെട്ടിക്കൊന്നു.
താമരൈ സെൽവൻ എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്.മുഖ്യമന്ത്രി സ്റ്റാലിൻ ട്രിച്ചി സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം.

ട്രിച്ചിയിലെ ഭീമാനഗർ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന താമരൈ സെൽവനെന്ന യുവവാണ് അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്.ഭീമ നഗറിലെ മാസിംഗ് പേട്ടൈ പ്രദേശത്ത് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെടാൻ താമരൈ സെൽവൻ അടുത്തുള്ള പോലീസ് ക്വർ ട്ടേഴ്സി ലേക്ക് ഓടി കയറുകയായിരുന്നു.എന്നാൽ ഗുണ്ട തലവൻ വിരാട് സെൽവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പോലീസ് ക്വർ ട്ടേ ഴ്സി നകത്തു കയറി അയാളെ ആക്രമിച്ചു.

വിവരം അറിഞ്ഞു പാലക്കറൈ പോലീസ് എത്തുമ്പോഴേക്കും യുവാവിനെ വെട്ടി കോലപ്പെടുത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ടു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഔദ്യോഗിക സന്ദർശനത്തിനായി ട്രിച്ചി യിൽ തുടരുന്നതിനെയുണ്ടയാ സംഭവത്തിൽ സർക്കാരിനും പോലീസ്സിനും എതിരെ വ്യാപക വിമർശനം ഉയർന്നു.സംസ്ഥാനത്തെ ക്രമ സമാധാനനില പാടെ തകർന്നു എന്ന് തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ വിമർശിച്ചു.

നടുക്കം,വൻഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ്

ജമ്മു കശ്മീര്‍. വൻഭീകരാക്രമണ പദ്ധതി തകർത്ത് ജമ്മു കശ്മീർ പൊലീസ് .ഡൽഹിയ്ക്ക് സമീപം ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി.
രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.


ഫരീദാബാദ് ജമുകാശ്മീർ പോലീസുകൾ സംയുക്തമായി ആണ് വൻ ഭീകരാക്രമണ പദ്ധതി തകർത്തത്. സ്ഫോടക വസ്തുക്കളും
പിസ്റ്റലുകളും വെടി കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാരെ അന്വേഷണസംഘം ഇതുവരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നടത്തിയ പരിശോധനയിൽ 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച ഡോക്ടർ മുസ്മ്മിൽ ഷക്കീലിനെ അന്വേഷണ സംഘം പിടികൂടി. ഇയാളുടെ പക്കൽനിന്ന് ടൈമറും, വാക്കിടോക്കിയും, മാഗസിനുകളും കണ്ടെത്തി.
പിന്നാലെ ഫത്തേപൂരിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് 2563 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗുജറാത്തിൽ പിസ്റ്റളുകളും, 30 ലൈവ് കാട്രിഡ്ജുകളും രാസവസ്തുക്കളും സൂക്ഷിച്ച ഡോ. അഹമ്മദ് സൈദിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലക്നൗവിലെ പ്രധാനപ്പെട്ട പൊതു ഇടങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയത് വിവരമുണ്ട്.
കേസിൽ ഒരു വനിതാ ഡോക്ടറും അറസ്റ്റിൽ ആയിട്ടുണ്ട്. ഇവരുടെ കാറിൽ നിന്ന് എ കെ ഫോർട്ടി സെവൻ അന്വേഷണസംഘം കണ്ടെടുത്തു. ഒൿടോബർ 27ന് ശ്രീനഗറിൽ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് അനന്തനാഗ് മെഡിക്കൽ കോളേജിലെ ഡോക്ടറായ അദീൽ അഹമ്മദ് റാഥറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങൾ. വൻ ഭീകരാക്രമണ പദ്ധതി ലക്ഷ്യമിട്ടാണ് വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കൾ എത്തിച്ചത് എന്നാണ് അന്വേഷണസംഘം കണ്ടെത്തൽ

പടിഞ്ഞാറെകല്ലടയിൽ വികസനരേഖ -ഉയരെ -പ്രകാശനം ചെയ്‌തു


പടിഞ്ഞാറേകല്ലട.കഴിഞ്ഞ അഞ്ചുവർഷം (2020-2025)പഞ്ചായത്തിൽ നടത്തിയ വികസന -ക്ഷേമപ്രവർത്തനങ്ങളുടെ സംക്ഷിക്തരൂപമായ ഉയരെ പ്രകാശനം ചെയ്‌തു. കല്ലടയുടെ ചരിത്രത്തിലെ വലിയ വികസനമുന്നേറ്റമാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സന്ദേശമടക്കം ഉൾപ്പെടുന്ന ഉയരെ യുടെ പ്രകാശനം കോവൂർ കുഞ്ഞുമോൻ എം എൽ ഏ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീറിന് നൽകി പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ വി രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ജെ അംബിക, ഉഷാലയംശിവരാജൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു, റ്റി ശിവരാജൻ എൻ ഓമനക്കുട്ടൻപിള്ള, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കലാദേവി ഐ സി ഡി എസ്‌ ഓഫീസർ ശ്രീലേഖ, എന്നിവർ ആശംസകൾ നേർന്നു. വത്സല നന്ദി പറഞ്ഞു..

തിരുപ്പതി ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിന് പിന്നില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിനു പിന്നില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി.
ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്സഭാ എംപിയും മുന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായ വൈ.വി സുബ്ബ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള പ്രീമിയര്‍ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചിന്നപ്പണ്ണ ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്റായ അമന്‍ ഗുപ്തയില്‍ നിന്ന് 20 ലക്ഷം രൂപയും പ്രീമിയര്‍ അഗ്രി ഫുഡ്സ് സീനിയര്‍ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാല് പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ നെയ്യ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി വ്യാപാരിയായ അജയ് കുമാര്‍ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ 16ാം പ്രതിയായ അജയ് കുമാര്‍, ഭോലെ ബാബ ഡയറി ഡയറക്ടര്‍മാരായ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരുമായി വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹിയില്‍ സ്‌ഫോടനം… ചെങ്കോട്ടയ്ക്ക് സമീപം രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്ന് നാല് കാറുകള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്.
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചവറയ്ക്ക് പുതിയ ബോട്ടുടെര്‍മിനല്‍ – 81.6ലക്ഷം രൂപയ്ക്ക് ടെന്‍റര്‍ വിളിച്ചു

ചവറയ്ക്ക് പുതിയ ബോട്ടുടെര്‍മിനല്‍ നിര്‍മ്മാണം ആരംഭിക്കുന്നു. 06.11.2025 ല്‍ ടെന്‍റര്‍ നിലവില്‍ വന്നു. ഇന്‍ലാന്‍റ് നാവിഗേഷന്‍ വകുപ്പിനാണ് നിര്‍മ്മാണചുമതല.
ചവറ ബസ്സ്റ്റാന്‍റ് ചവറ മാര്‍ക്കറ്റിലേക്ക് (പാലക്കടവ്) മാറ്റുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന് തൊട്ടടുത്ത് ബോട്ട് ടെര്‍മിനല്‍ കൂടി വരുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായിരിക്കും.
ദേശീയജലപാത പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രാബോട്ടുകള്‍, ടൂറിസ്റ്റ് യാനങ്ങള്‍ തുടങ്ങിയവയൊക്കെ വന്നടുക്കുന്നതിനും ചവറ പടന്നയില്‍ പ്രവൃത്തി ആരംഭിച്ച ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് എത്തുവാനും കഴിയും.
വിപുലമായ സൗകര്യങ്ങളാണ് 81.6ലക്ഷം രൂപ ടെന്‍റര്‍ തുകയുളള ബോട്ട് ടെര്‍മിനലിന് വകയിരുത്തിയിരിക്കുന്നതെന്നും ചവറയുടെ വികസനത്തില്‍ പുതിയ ബോട്ട് ടെര്‍മിനല്‍ നാഴികകല്ലാകുമെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം. കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍.

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആദിച്ചനല്ലൂർ സ്വദേശി ഷെഫീഖ്, തൃക്കോവില്‍വട്ടം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

ആംബുലൻസ് ഡ്രൈവറെ ആക്രമിച്ചത് കൂടാതെ, കവർച്ച തുടങ്ങിയ വകുപ്പുകളും ചേർത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതി അൻവർ ഒളിവിലാണ്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ബൈക്കില്‍ പോയവർ ആംബുലൻസിന് സൈഡ് നല്‍കാത്തതാണ് തർക്കത്തിന് കാരണം. സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി.

രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലൻസിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കേരളത്തിലെ ആരോഗ്യ മേഖലനമ്പർ വൺ തറയിൽ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:കേരളത്തിലെ ആരോഗ്യമേഖല നമ്പർ വൺ തറയിലായെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ.മെഡിക്കൽ കോളേജുകളിലേക്ക് ചികിത്സയ്ക്കായി നടന്നു കയറുന്നവർ ശവശരീരങ്ങളായി തിരിച്ചിറങ്ങുന്ന സംഭവങ്ങളാണ് ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.വൈ.ഷാജഹാൻ,വർഗ്ഗീസ് തരകൻ,പി.എം സെയ്ദ്,മുഹമ്മദ് ഖുറേഷി,രവി മൈനാഗപ്പള്ളി,കുറ്റിയിൽ ശ്യാം,സലാഹുദ്ദീൻ,ആർ.സജിമോൻ, തടത്തിൽ സലീം,വൈ.നജീം,ജോൺസൺ വൈദ്യൻ,ഉഷാകുമാരി,ബി.രഘുനാഥ പിള്ള,രാധാകൃഷ്ണ പിള്ള,സിജു കോശി, കോശിവൈദ്യൻ,സുബൈർ കുട്ടി,സരോജാക്ഷൻ പിള്ള,നൂർജഹാൻ,മനാഫ്,ലാലി ബാബു,ബി.സേതു ലക്ഷ്മി,മണീത്ത,മൈമുന നജീം,രാധിക തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനം കോവൂർ ഉന്നതിയിൽ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ആർ.അരുൺ രാജ് മുഖ്യപ്രഭാഷണം നടത്തി.