Home Blog Page 373

ആനയടി ക്ഷേത്ര ത്തിലേക്കുള്ള റോഡ് തകർന്നു കാൽനടയാത്ര പോലും അസാധ്യമായി

ശൂരനാട് വടക്ക്. പ്രസിദ്ധമായ ആനയടി ക്ഷേത്ര ത്തിലേക്കുള്ള റോഡ് തകർന്നു കാൽനട യാത്ര പോലും അസാധ്യ മായി.

കഴിഞ്ഞ ഉത്സവ കാലത്തു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. റോഡ് കോവൂർ കുഞ്ഞുമോൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു പണിതിട്ട് അഞ്ച് വർഷം തികയും മുമ്പ് തകർന്ന് കാൽനട യാത്ര കാർക്ക് പോലും സഞ്ചാര യോഗ്യം അല്ലാതെ നാശപെട്ടനിലയാണ്.
       മുൻഗ്രാമ പഞ്ചായത്ത്‌ അംഗം ആനയടി സുധികുമാർ, ആനയടി ദേവസ്വം സെക്രട്ടറി വിജയൻ കാഞ്ഞിരവിള എന്നിവർ കൊടികുന്നിൽ സുരേഷ് എം. പി ക്ക് നിവേദനം നൽകി.

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് 30 വയസ്സ് കഴിഞ്ഞവർ. എന്നാൽ മിക്ക സ്ത്രീകളും സ്വന്തം കാര്യം മാറ്റിവെച്ച് കുടുംബത്തിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകാറ്. ഇത് ഭാവിയിൽ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ

നല്ല ഊർജ്ജം ലഭിക്കുന്നതിന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കൂടാതെ സിങ്ക്, പ്രോട്ടീൻ, കാൽസ്യം എന്നിവയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ബാർലി, ചോളം

ബാർലി, ചോളം, ഗോതമ്പ്, അരി, നെയ്യ്, എണ്ണ, പഞ്ചസാര, ശർക്കര, വെണ്ണ, ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിന് കരുത്ത് ലഭിക്കാൻ പ്രോട്ടീൻ അത്യാവശ്യമാണ്. ഇതിനായി പയർവർഗ്ഗങ്ങളും പാൽ ഉത്പന്നങ്ങളും ഭക്ഷണത്തിൽ ചേർക്കണം. രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പഴങ്ങളും പച്ചക്കറികളും പോലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാം.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

ദിവസം തുടങ്ങേണ്ടത് രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടാണ്. വേണമെങ്കിൽ നാരങ്ങയോ തേനോ ചേർത്ത വെള്ളവും കുടിക്കാം. ശേഷം പ്രഭാതഭക്ഷണത്തിൽ കോൺഫ്ലേക്സ്, പാൽ, മുട്ട, കഞ്ഞി, മൾട്ടി-ഗ്രെയിൻ ബ്രെഡ് എന്നിവ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ആപ്പിൾ, പപ്പായ, സ്ട്രോബെറി എന്നിവയും ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമാക്കാം. ഉച്ചഭക്ഷണത്തിൽ ബ്രൊക്കോളി പോലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുക. സിങ്ക് ധാരാളമായി അടങ്ങിയ ബ്രെഡ് കഴിക്കാം. ഇതിനൊപ്പം തൈര്, പരിപ്പ്, പച്ചക്കറികൾ, സാലഡ് എന്നിവയും ധാരാളമായി കഴിക്കുക.

രാത്രി ഭക്ഷണം

അത്താഴം വളരെ ലളിതമായിരിക്കണം. മസാല കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് രാത്രി കഴിക്കാൻ നല്ലത്. വെജിറ്റബിൾ സൂപ്പ് കുടിക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്ന ആളാണെങ്കിൽ മുളപ്പിച്ച ധാന്യങ്ങളോ ഡ്രൈ ഫ്രൂട്ട്സോ പാലിനൊപ്പം കഴിക്കുന്നത് ശരീരത്തിന് കൂടുതൽ കരുത്ത് നൽകും. ഭക്ഷണത്തോടൊപ്പം, ശരീരം ഹൈഡ്രേറ്റഡായി നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.

ശബരിമല സ്വർണക്കൊള്ള,കൽപേഷിനെ ഇന്ന് ചോദ്യം ചെയ്യും

അന്വേഷണം വിപുലമാക്കി ഇഡി
മുഖ്യപ്രതികളിൽ ഒരാളായ കൽപേഷിനെ ഇന്ന് ചോദ്യം ചെയ്യും
ചെന്നൈയിലെ സ്വർണ്ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്

ചെന്നൈയില്‍ വേർതിരിച്ച സ്വര്‍ണം ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കൽപേഷാണ്


മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്കും കുരുക്ക് .ജയശ്രീയും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

മിനുട്‌സില്‍ തിരുത്തല്‍ വരുത്തിയതിൽ ജയശ്രീക്കും പങ്ക് .ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ

സ്വർണപ്പാളികൾ  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019 ൽ ഉത്തരവിറക്കിയത് ജയശ്രീ

ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൂചന
വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലാണ് ജയശ്രീ


ജയറാമിനും ഇഡിയുടെ കുരുക്ക്

നാളെ നടൻ ജയറാമിനെ ചോദ്യം ചെയ്യും

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള  സാമ്പത്തിക ഇടപാടുകളിലാണ്  ഇ ഡി അന്വേഷണം

ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു

പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികളില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ്മാളില്‍ പൊലീസ് ഉദ്യോഗസ്ഥനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികളില്‍ വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ കേസെടുത്ത സംഭവത്തില്‍ സേനയ്ക്കുള്ളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി ശരിവച്ച് അസി. കമ്മീഷണറുടെ വിശദീകരണം. മിഥുന്‍ റോയ് എസ്എഫ്‌ഐക്കാരെ ഇടിവള കൊണ്ട് ഇടിച്ചു. ഇക്കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

തിരുവനന്തപുരത്തെ സംഭവത്തില്‍ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിങ് മാളിലെത്തിയ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനമാണെന്നുമായിരുന്നു പൊലീസ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചത്. വിമര്‍ശനം കടുത്തതോടെ എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

അതിനിടെ, പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പ്രതികാരമാണ് മാളിവച്ചുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. കുടുംബത്തിനൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോള്‍ ആയിരുന്നു മിഥുന്‍ റോയിയും എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും


രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.

എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ  ചോദ്യം ചെയ്യലിനായി
ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്

ആദ്യ ബലാത്സംഗ പരാതിയിലാണ് ചേദ്യം ചെയ്യൽ

രാഹുലിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്.

രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും

വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി

കേസിൽ കർശന വ്യവസ്ഥകളോടെയാണ് കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളം, പാങ്ങോട് സൈനിക ക്യാമ്പിലെ 20 പേരുടെ ഫിംഗർ പ്രിന്‍റ് പരിശോധന നടത്തി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്. മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്.

മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. രണ്ട് കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.

മോഷണത്തിൽ ക്യാമ്പിലുള്ളവരും സംശയ നിഴലില്‍. ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. ആനക്കൊമ്പ് മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.

ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

തൊണ്ടിമുതൽ കേസ്,ആൻറണി രാജുവിന് ഇന്ന് നിർണായ ദിനം

തിരുവനന്തപുരം. ,ആൻറണി രാജു സമർപ്പിച്ച അപ്പീലിൽ
ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്  
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻറണി രാജുവിന്റെ ആവശ്യം.

അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരനെ
രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് അൻ്റണി രാജുവിനെ കോടതി ശിക്ഷിച്ചത്

മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആൻറണി രാജുവിന് എംഎൽഎയായി തിരികെയെത്താം.

വി.എസിൻ്റെ മുൻ പി.എ., എ. സുരേഷ് മലമ്പുഴയിൽ യു.ഡി എഫ്. സ്വതന്ത്രനാകും

പാലക്കാട്.  വിസ്മയമായി മലമ്പുഴയിലെ UDF സ്ഥാനാർത്ഥി.
വി.എസിൻ്റെ മുൻ പി.എ., എ. സുരേഷ് മലമ്പുഴയിൽ യു.ഡി എഫ്. സ്വതന്ത്രനാകും.

കെ.പി.സി.സി.യിലെ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയതായി എ. സുരേഷ്.വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എ. സുരേഷ്.

ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജാഥ പാലക്കാട് നഗരത്തിലെത്തുമ്പോഴാണ് സുരേഷിൻ്റെ പ്രതികരണം വരുന്നത്.13 വർഷം മുൻപാണ് എ സുരേഷിനെ സി.പി.എം . പുറത്താക്കുന്നത്.

മാധ്യമങ്ങൾക്ക് പാർട്ടി വാർത്തകൾ ചോർത്തിയെന്നായിരുന്നു സി.പി. എം. പറഞ്ഞ കാരണം.2021ലും 2016 ലും മലമ്പുഴ മണ്ഡലത്തിൽ UDF മൂന്നാം സ്ഥാനത്താണ്.രണ്ടു തവണയും ബി.ജെ.പി.യാണ് രണ്ടാമതെത്തിയത്.

നാലുവട്ടം വി.എസിനെ വിജയിപ്പിച്ച മലമ്പുഴ അദ്ദേഹത്തിൻ്റെ വിശ്വസ്തനെ തുണയ്ക്കുമോ ?സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 9.30 ന് മാധ്യമങ്ങളെ കാണും.

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുന്നതിനിടെ സംസ്ഥാന സർക്കാരും പ്രതിസന്ധിയിൽ. ശബരിമല യുവതി പ്രവേശനത്തിൽ ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

കോടതി ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കുന്നത് അടക്കമുള്ള തീരുമാനം ആകും ആദ്യം കൈകൊള്ളൂക എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. കോടതി പറയട്ടെ എന്ന വാദം ഉയർത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇടത് നേതാക്കൾ പ്രതിരോധിക്കുന്നത്. കോടതി പറയട്ടേയെന്ന മറുപടി പുറത്തു നൽകാനാണ് സിപിഎം ധാരണ. അതെ സമയം സർക്കാർ യുവതി പ്രവേശനത്തെ അനിക്കൂലിച്ചു നൽകിയ സത്യവാങ്‌ മൂലം പിൻവലിക്കണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. സർക്കാരിലെ അവ്യക്തത മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴു വർഷത്തിന് ശേഷം വിഷയം പരിഗണിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലെത്തുന്നത്. കേസിൽ വാദം കേൾക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാനുള്ള നടപടികളിലേക്ക് കടക്കും.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. 2019ല്‍ വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ച് ഒമ്പതംഗ ബെഞ്ചിന് വിടുന്നു. 2020ല്‍ ഒറ്റ ദിവസം മാത്രമാണ് ആ ബെഞ്ച് വാദം കേട്ടത്. കൊവിഡ് പ്രതിസന്ധിയോടെ പിന്നീട് കേസ് പരിഗണനക്ക് വന്നില്ല. ഏഴ് വര്‍ഷത്തിനിപ്പുറം വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഒന്‍പതംഗ ബഞ്ചില്‍ അവശേഷിക്കുന്നത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്.

ട്രയിനിൽ ബോർഡിംങ് സ്റ്റേഷനിൽ നിന്നു കയറിയില്ലെങ്കിൽ ഇനി പണി പാളും

ട്രയിൻ ബോർഡിംഗ് നിയമങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഇനി മുതല്‍ യാത്രക്കാർ അവരുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറേണ്ടി വരും.

അതായത്, ഒരു യാത്രക്കാരൻ നിശ്ചയിക്കപ്പെട്ട ബോർഡിംഗ് സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയില്ലെങ്കില്‍, അടുത്ത സ്റ്റേഷൻ വരെ ടി.ടി.ഇ (TTE) അവർക്കായി കാത്തിരിക്കില്ല.

ബോർഡിംഗ് സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുകയും ആ സീറ്റില്‍ യാത്രക്കാരൻ ഇല്ലാതിരിക്കുകയും ചെയ്താല്‍, ആ സീറ്റ് ഒഴിവുള്ളതായി കണക്കാക്കും. യാത്രക്കാരൻ എത്തിയിട്ടില്ല എന്ന് ടിക്കറ്റ് പരിശോധനയ്ക്കിടെ വ്യക്തമായാല്‍ ടി.ടി.ഇ ഉടൻ തന്നെ തന്റെ കൈവശമുള്ള ഹാൻഡ്‌ഹെല്‍ഡ് ഉപകരണത്തില്‍ ‘നോ ഷോ’ (No Show) എന്ന് എൻട്രി രേഖപ്പെടുത്തും. യാത്രക്കാരൻ നിശ്ചിത സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ എൻട്രി രേഖപ്പെടുത്തുന്ന നിമിഷം തന്നെ സിസ്റ്റത്തില്‍ ആ സീറ്റ് ഒഴിവുള്ളതായി കാണിക്കുകയും പിന്നീട് അത് തടഞ്ഞുവെക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു സീറ്റ് ഒഴിവായി പ്രഖ്യാപിച്ചാലുടൻ റെയില്‍വേ സംവിധാനം അത് വെയിറ്റിംഗ് ലിസ്റ്റിലോ ആർ.എ.സി (RAC) ടിക്കറ്റിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി അനുവദിച്ചു നല്‍കും. ഈ മാറ്റം വെയിറ്റിംഗ് ലിസ്റ്റിലും ആർ.എ.സിയിലുമുള്ള യാത്രക്കാർക്ക് വലിയ തോതില്‍ ഗുണകരമാകും.