Home Blog Page 371

പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു

തിരുവനന്തപുരം.കെപിസിസി നേതൃ യോഗത്തിൽ കേരളത്തിന്റെ പൊതു രാഷ്ട്രീയ സ്ഥിതി വിശദീകരിച്ച് സുനിൽ കനഗോലു. പരിശ്രമിച്ചാൽ ഭരണം നേടാൻ ആകുന്ന സ്ഥിതിയെന്ന് കനഗോലു.

മണ്ഡലത്തിൽ പരിഗണിക്കപ്പെട്ടില്ലെങ്കിൽ ആരും പാർട്ടിക്കെതിരെ തിരിയരുതെന്ന് കെസി വേണുഗോപാൽ. പാർട്ടി അധികാരത്തിൽ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്നും ഉറപ്പുനൽകി കെസി വേണുഗോപാൽ

പാലാരിവട്ടത്ത് ലഹരിവേട്ട, യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി. പാലാരിവട്ടത്ത് ലഹരിവേട്ട. യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഡാൻസാഫ് പിടികൂടിയത് 37 ഗ്രാം എംഎംഎ. പിടിയിലായത് മുളവുകാട് സ്വദേശി അലൻ ഡേവിഡ്, ഫസീർ നാസർ കോട്ടയം തിരുവർപ്പ് സ്വദേശിനി നാഫില എന്നിവർ. മൂവർ സംഘം പിടിയിലായത ലഹരി കൈമാറാൻ എത്തിയപ്പോൾ

എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ

കോഴിക്കോട്.എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ. സ്വന്തം ഇഷ്ട പ്രകാരമാണ് താൻ എംവി ഗോവിന്ദന് പണം കൊടുത്തതെന്ന് മൊയ്ദീൻ

പാർട്ടി പ്രവർത്തകർ പറഞ്ഞിട്ടാണ് താൻ പണം കൊടുത്തത് എന്നായിരുന്നു നേരത്തെ മൊയ്ദിൻ്റെ വീഡിയോയിൽ പറഞ്ഞിരുന്നത്. വടക്കൻ മേഖല ജാഥ ബാലുശേരി എത്തിയത് ഫിബ്രവരി 9 ന്. മൊയ്ദീൻ എംവി ഗോവിന്ദന് പണം നൽകുന്ന വീഡിയോ പുറത്തെത്തിയത് പാർട്ടി ചാനൽ വഴി

പിന്നീട് വീഡിയോ നവ മാധ്യമങ്ങളിലും വൈറലായി. 5oo ൻ്റെ 4 നോട്ടുകളാണ് മൊയ്ദീൻ കൈമാറിയത്. പെൻഷൻ കാശാണെന്നും പിണറായി അധികാരത്തിൽ തുടർന്നാലേ കാശ് ഇനിയും കിട്ടൂ എന്നുമാണ് മൊയ്ദീൻ എം വി ഗോവിന്ദനോട് പറഞ്ഞത്. ഈ വാക്കുകളാണ് വൈറലായത്

എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ പാർട്ടി പ്രവർത്തകർ തന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു എന്ന് മൊയ്ദീൻ പറഞ്ഞു. ഇത് വലിയ വിവാദമാവുകയും ചെയ്തു,. എന്നാൽ താൻ സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീണ്ടും മൊയ്ദിൻ്റെ വീഡിയോ പുറത്ത് വരികയായിരുന്നു

മൃഗങ്ങളിലും സൂര്യാഘാതസാധ്യത; വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണം

വേനല്‍ച്ചൂടില്‍ മൃഗങ്ങളിലും സൂര്യാഘാതസാധ്യതാ മുന്നറിയിപ്പ്.  കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നാണ്  മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. സാഹചര്യം നേരിടാന്‍ എല്ലാ മൃഗാശുപത്രികളും സജ്ജമാക്കി. മരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ശേഖരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാനാക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. താപനില നിശ്ചിതപരിധിക്ക് മുകളില്‍ഉയരുന്ന ഘട്ടങ്ങളില്‍, എസ്എംഎസ് വഴി കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കും.

പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും മധ്യേ തുറസായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്. പശുക്കളെ പാടത്ത് കെട്ടിയിടരുത്.  ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍ നിന്ന് മാറ്റണം, മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍  ഫാനുകളിടണം.  തെങ്ങോല, ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കി ചൂട് നിയന്ത്രിക്കാം. അരമണിക്കൂര്‍ ഇടവേളയില്‍ പശുക്കളെ നനയ്ക്കാം.  
വാഹനത്തിലെ ദീര്‍ഘദൂരയാത്രകള്‍ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം. തൊഴുത്തില്‍ എപ്പോഴും തണുത്തകുടിവെള്ളം ലഭ്യമാക്കണം. നിലവാരമുള്ള കാലിതീറ്റ നല്‍കണം, ധാതുലവണമിശ്രിതങ്ങള്‍ ചേര്‍ക്കാം. വളര്‍ത്തു കോഴികള്‍ക്കായി പലതവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. മേല്‍ക്കൂര വെള്ളത്താല്‍ തണുപ്പിക്കണം.

വളര്‍ത്തുനായ്ക്കള്‍ക്കും അലങ്കാരപൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. നായ്ക്കൂടുകള്‍ക്ക് മുകളില്‍ തണല്‍ വലകള്‍ വിരിക്കാം. തീറ്റ പലതവണകളായി നല്‍കണം. കൂട്ടില്‍ ഫാന്‍ നിര്‍ബന്ധം. ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നല്‍കിയത്

ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്; മന്ത്രിമാര്‍ പങ്കെടുക്കും

ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്. മന്ത്രിമാര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ രണ്ടായിരത്തിലേറെ പട്ടയങ്ങളാണ് വിതരണം ചെയ്യുക.  മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.  സി. കേശവന്‍ സ്മാരക ടൗണ്‍ഹാളാണ് വേദി. രാവിലെ 10.30 മുതലാണ് പരിപാടികള്‍ക്ക് തുടക്കം.

അരിപ്പ, കെ ഐ പി, മരവെട്ടിതടം, പത്തനാപുരത്തെ കമുകുംചേരി എന്നീ പ്രദേശങ്ങളിലെ പട്ടയങ്ങളും സുനാമി അതിജീവിതര്‍ക്കായുള്ളവയുമാണ് വിതരണം ചെയ്യുക. എം എല്‍ എമാരായ എം നൗഷാദ്, ജി എസ് ജയലാല്‍, എന്നിവര്‍ക്കൊപ്പം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍കുമാര്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ എം എസ് ഗോപകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടറുടെ ചേമ്പറില്‍നിന്ന് പങ്കെടുത്തു. 

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം; ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, ഇന്ത്യന്‍ ടൂറിസ്റ്റിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്. 2025 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഹംപിക്കടുത്ത് സനാപൂര്‍ തടാകത്തിന് സമീപമാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേര്‍ന്ന് തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. വനിതകള്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വിനോദസഞ്ചാരി ഒഡീഷ സ്വദേശി ബിബാഷിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി കനാലില്‍ തള്ളി. രണ്ടു ദിവസത്തിനുശേഷമാണ് ബിബാഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.
സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

എയിംസ് വരാതെ എവിടെ പോകാന്‍? വരുമ്പോള്‍ അതിന്റെ മഹത്വം എനിക്ക് തന്നെയാവും: സുരേഷ് ഗോപി

എയിംസ് വരാതെ എവിടെ പോകാന്‍? വരുമ്പോള്‍ അതിന്റെ മഹത്വം എനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാന്‍ താന്‍ വരില്ല എന്നും സുരേഷ് ഗോപി. എയിംസ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നെന്നും അതില്‍ താന്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പറഞ്ഞിരുന്നു. ആ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞതാണ് എന്നാല്‍ അത് റിപ്പോര്‍ട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോര്‍ട്ട് എങ്ങനെ പൂര്‍ണമാകും എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ മൊഴി റിപ്പോര്‍ട്ടില്‍ നിഴലിച്ചുപോലും കണ്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ ആക്ഷേപം.

ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റെ മരണം: സൈബര്‍ ആക്രമണത്തില്‍ കടുത്ത മാനസികസമ്മര്‍ദവും കുറ്റബോധവും കാരണമെന്ന് സൂചന

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു (രേഷ്മ25) വിന് പിന്നാലെ ആണ്‍ സുഹൃത്ത് സന്ദേശ് (29) ജീവനൊടുക്കിയത് കടുത്ത മാനസികസമ്മര്‍ദവും കുറ്റബോധവും കാരണമെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂഡ്ലു മന്നിപ്പാടിയിലെ സന്ദേശിനെ ഞായര്‍ പകല്‍ രണ്ടരയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സന്ദേശിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ചിന്നു പാപ്പുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയായിരുന്നു സുഹൃത്തിന്റെയും ആത്മഹത്യ. രണ്ട് പേരുടെ ആത്മഹത്യകളിലും പുറത്തുനിന്നും ഏതെങ്കിലും തരത്തില്‍ ഇടപെടലുകള്‍ ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചിന്നുവിനെ ആസാദ് നഗറിലെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ സന്ദേശിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തായ സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
പോളിഷ് ജോലിചെയ്യുന്നയാളാണ് സന്ദേശ്. മന്നിപ്പാടിയിലെ നാരായണ നായിക്കിന്റെയും -സരോജയുടെയും മകനാണ്. സഹോദരി: ഗൗതമി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചിന്നു പാപ്പു ജീവനൊടുക്കിയത് എന്തിനെന്ന് ഇനിയും വ്യക്തമല്ല.

ശബരിമലയിലെ യുവതീപ്രവേശം: പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി. ഒന്‍പതംഗ ബെഞ്ചാകും വാദം കേള്‍ക്കുക. യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലും എതിര്‍ക്കുന്നവരുെട വാദം 14,15,16 തീയതികളിലും കേള്‍ക്കും. ഏപ്രില്‍ 22ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചു. മാര്‍ച്ച് 14ന് മുന്‍പ് കക്ഷികള്‍ നിലപാട് എഴുതിയറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പരമേശ്വറിനെക്കൂടി അമിക്കസ് ക്യൂറിയായി നിയോഗിച്ചു. 


പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജികള്‍ നിലനിര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ സമയപരിധി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് വ്യക്തമാക്കേണ്ടിവരും. പുനഃപരിശോധന ഹര്‍ജികളെ ഇതുവരെ എതിര്‍ത്തിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്.