Home Blog Page 296

പന്നിയുടെ ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു

പോരുവഴി നടുവിലെ മുറിയിൽ പന്നിയുടെ ആക്രമണം രൂക്ഷം.സ്കൂട്ടർ യാത്രികരായ ചെറുപ്പക്കാരെ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് പോരുവഴി കൃഷിഭവന് മുന്നിൽ വച്ച് പന്നി ആക്രമിച്ചു .

വണ്ടിയിൽ നിന്നും മറിഞ്ഞ സ്കൂട്ടർ യാത്രികരായ കല്ലുംപുറത്തെ വീട്ടിൽ വിഷ്ണു പൈങ്ങാട്ടഴികത്ത് പാർത്ഥിപൻ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത് വണ്ടിയുടെ ഫ്രണ്ട് വശം പന്നി ഇടിച്ചു തകർത്തു

ഉദയാ ലൈബറി അന്താരാഷ്ട്ര വനിതാദിനാചരണവും ആയുർവ്വേദ ആരോഗ്യ പഠന ക്ലാസ്സും നടത്തി

മൈനാഗപ്പള്ളി. മൈനാഗപ്പള്ളി ഉദയാ ലൈബ്രറി വനിതാവേദിയുടെആഭിമുഖ്യത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനാചരണവും ആയുർവ്വേദ ആരോഗ്യ പഠന ക്ലാസ്സും നടത്തി. വനിതാവേദി പ്രസിഡന്റ് എസ്.ആർ. ശ്രീകലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ‘ഗിവ് റ്റു ഗയിൻ’ എന്ന വനിതാദിന സന്ദേശം നല്കി. അഖിലേന്ത്യാ ആയൂർവ്വേദ മെഡിക്കൽ അസോസിയേഷൻ കുന്നത്തൂർ മേഖല വനിതാ വിഭാഗം കൺവീനർ ഡോ. യു.ആർ. രാഹി ‘ആയുർവ്വേദവും സ്ത്രീ ജന്യരോഗങ്ങളും’ എന്ന വിഷയത്തിൽ ആരോഗ്യപഠന ക്ലാസ്സ് നയിച്ചു.

ഗ്രാമപഞ്ചായത്തംഗം ജി.ശാന്തകുമാരിയമ്മ വനിതാവേദി പ്രവർത്തകരേയും അതിഥികളേയും ആദരിച്ചു. കുന്നത്തുർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം അനിതാ പ്രസാദ് ആശംസാ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, മുൻ സെക്രട്ടറി കെ.പ്രസന്നകുമാർ,ജോയി. സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ, ആർ. മോഹനൻ പിള്ള, എസ്. മായാദേവി. മണക്കാട്ടു രവീന്ദ്രൻ, യുവത പ്രസിഡന്റ് അജു .ജി.നാഥ്,പി.എസ്.സാനു, കോയിക്കൽ സുരേഷ്, മോഹൻദാസ് തോമസ്, തുടങ്ങിയവർ നേതൃത്വംനല്കി. വനിതാവേദി സെക്രട്ടറി പി.എസ്.അജിത ടീച്ചർ സ്വാഗതവും ലൈബ്രറിയൻ ഇ.ഷജീന നന്ദിയും പറഞ്ഞു.

പേയ്‌മെന്റ് സീറ്റ്, സിപിഐയില്‍ പൊട്ടിത്തെറി, തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് എതിരെ നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് എതിരെ നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ രംഗത്തെത്തി. സിപിഐ നേതൃത്വത്തിന് എതിരെ പേയ്‌മെന്റ് സീറ്റ് ആക്ഷേപം ഉള്‍പ്പെടെ ഉന്നയിച്ചാണ് സിറ്റിങ് എംഎല്‍എ കൂടിയായ സിസി മുകുന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്.

നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സി സി മുകുന്ദന്‍ തുറന്നടിച്ചത്. പാര്‍ട്ടിക്ക് പണം നേടിക്കൊടുക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഗീത ഗോപിക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചത് എന്നാണ് സിസി മുകുന്ദന്റെ ആരോപണം. സീറ്റ് തന്നില്ലെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും സിസി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. സ്ഥാനാര്‍ഥിത്വം പരിശോധിക്കണം. നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. കഴിഞ്ഞ തവണ അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിക്ക് സാമ്പത്തികം കൊണ്ടുവരാന്‍ കഴിയുന്ന ആളാണ്. പാര്‍ട്ടി പത്ത് രൂപ പോലും വാങ്ങി നല്‍കാന്‍ തനിക്കായിട്ടില്ല. അതാണ് എന്റെ കുറവായി കണക്കാക്കുന്നത്. മുറിവേറ്റിട്ടുണ്ട്, അതാണ് തോന്നുന്നത്. താന്‍ ഇത്തരം ഒരു നിലപാട് എടുത്താന്‍ പാര്‍ട്ടി നടപടി എടുത്തേക്കും. അതില്‍ ഭയമില്ല. സിസി മുകുന്ദന്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയത്. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഉള്‍പ്പെടെ പരിഗണിച്ചാണ് സിപിഐ മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന വിശേഷിപ്പിക്കാവുന്ന ജില്ലയില്‍ സിറ്റിങ് എംഎല്‍എ തന്നെ കലാപക്കൊടി ഉയര്‍ത്തുന്നത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സിപിഐയുടെ സിറ്റിങ് സീറ്റായ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി ടി ജിസ്‌മോനാകും മത്സരിക്കുക. ഒല്ലൂരില്‍ മന്ത്രി കെ രാജന്‍ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ സിറ്റിങ് എംഎല്‍എ വി ആര്‍. സുനില്‍കുമാറിന് ഇളവ് നല്‍കും. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് മത്സരിക്കും.

A

വിശ്വകീരീടത്തിൽ ഇന്ത്യ മുത്തമിട്ടപ്പോഴെല്ലാം മലയാളി സാന്നിധ്യം…അഭിമാനതാരമായി സഞ്ജു…

അഹമ്മദാബാദ്: ക്രിക്കറ്റ് വിശ്വകീരീടത്തിൽ ഇന്ത്യ മുത്തമിട്ടപ്പോഴെല്ലാം മലയാളി സാന്നിധ്യമുണ്ട്. 43 വർഷങ്ങൾക്ക് മുമ്പ് 1983ൽ ലോർഡ്സിലെ ബാൽക്കണിയിൽ കപിൽ ദേവ് ലോക കിരീടമേറ്റുവാങ്ങുമ്പോഴും ടീമിൽ മലയാളിയുണ്ട്. 2007ലും 2011ലും 2024ലും 2026ലും ഇത് ആവർത്തിച്ചു. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായ സഞ്ജു സാംസൺ ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഇന്ത്യയുടെ കിരീടത്തിൽ പങ്കാളിയായത്.


2024ലെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരമില്ലായിരുന്നു. ഇത്തവണ ലഭിച്ച അവസരങ്ങൾ മുതലാക്കിയ താരം ലോകകപ്പിലെ തന്നെ താരമായാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന്‌ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. ഇതിൽ മൂന്ന് അർധസെഞ്ചുറികളക്കം 321 റണ്ണെടുത്തു. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായ സഞ്ജു, നിരവധി റെക്കോർഡുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്.

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധർമ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നൽകിയ കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. 2022 ഒക്ടോബർ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസാണിത്. കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിൻ (49) തിരോധാനക്കേസിൽ 12ന് വിചാരണ തുടങ്ങും. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ടി. മധുസൂദനൻ വാദം കേൾക്കും.


രണ്ട് കേസുകൾക്കുമായി സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. അജകുമാർ വാദിഭാഗത്തിനായി ഹാജരാകും. പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് ഇന്ന് നടക്കുക. റോസ്‌ലിന്റെ മകളുടെ വിചാരണ 12ന് നടക്കും. ഒന്നാം പ്രതി പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (56), രണ്ടാം പ്രതി നാട്ടുവൈദ്യൻ പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (72), മൂന്നാം പ്രതി ഭഗവൽ സിംഗിന്റെ ഭാര്യ ലൈല എന്നിവർ അഴിക്കുള്ളിലാണ്. പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാക്കും.


കടവന്ത്ര പൊലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കൊലപാതക വിവരങ്ങൾ പുറംലോകത്തെത്തിച്ചത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പൊലീസും കുറ്റപത്രം നൽകി. ഒരു വർഷത്തിലേറെക്കാലം സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല. പിന്നീട് അഡ്വ. ഉണ്ണിക്കൃഷ്ണൻ ആദ്യം പ്രോസിക്യൂട്ടറായി. എന്നാൽ കൂടത്തായി കേസിന്റെ ഉൾപ്പെടെ തിരക്കിനെ തുടർന്ന് ഉണ്ണിക്കൃഷ്ണൻ സ്വയം ഒഴിഞ്ഞതോടെ അഡ്വ. അനിൽകുമാറിനെ പ്രോസിക്യൂട്ടറാക്കി. പക്ഷേ, കേസിന്റെ തിരക്കുമൂലം അനിൽകുമാറും പിന്മാറി. തുടർന്നാണ് പി. അജകുമാറിനെ പ്രോസിക്യൂട്ടറാക്കുന്നത്.


രാത്രി ആഭിചാര പൂജകൾക്കിടെയായിരുന്നു നരബലികൾ നടന്നത്. 15 ലക്ഷം രൂപ പ്രതിഫലത്തിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസ്‌ലിനെയും കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും നരബലി നൽകിയെന്ന് ഭഗവൽ സിംഗ് വെളിപ്പെടുത്തിയത്.

ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ

ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്.  2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട നേട്ടങ്ങള്‍.

ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഇതുവരെ രണ്ട് കിരീടങ്ങളുമായി ഇന്ത്യ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇംഗ്ലണ്ട് 2010ലും 2022ലുമാണ് കിരീടം ഉയര്‍ത്തിയത്. വിന്‍ഡീസ് 2012ലും 2016ലും ലോക ചാംപ്യന്‍മാരായി.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമും ഇനി ഇന്ത്യ തന്നെ. ഇതിനൊപ്പം മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്വന്തം നാട്ടില്‍ തന്നെ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.


ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരിലെഴുതി ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് അടിച്ചു കൂട്ടിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. 2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ നേടിയ 176 റണ്‍സായിരുന്നു ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.

ഇന്ത്യക്കൊപ്പം സൂര്യകുമാര്‍ യാദവും എലീറ്റ് നായകന്‍മാരുടെ പട്ടികയിലേക്ക് കയറി. ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയിലാണ് സൂര്യ എത്തിയത്. കപില്‍ ദേവ്, എംഎസ് ധോനി, രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് സീനിയര്‍ തലത്തില്‍ ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.

മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം.
മരക്കമ്പ് കയ്യിൽ കയറി ഉണ്ടായ മുറിവ് വൃത്തിയാക്കാതെ സ്റ്റിച്ച് ചെയ്തു.

കോട്ടൂർ സ്വദേശി സതീശൻ്റെ മുറിവിൽ നിന്ന് 2 തവണ മരത്തൊലി പുറത്തുവന്നു. മുറിവിൽ ശേഷിക്കുന്ന മരത്തൊലി എടുത്തുകളയാൻ
സ്വകാര്യ ആശുപത്രിയിൽ ഇന്ന് സതീശൻ്റെ ശസ്ത്രക്രിയ നടക്കും.

ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപതു വയസ്സുകാരി ഇന്ന് സ്കൂളിലേക്ക് പോകും

പാലക്കാട്. ജില്ലയിലെ പല്ലശ്ശേന ഒഴിവുപാറ LP സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് വിനോദിനി.
2024 സെപ്തംബർ 24 നാണ് വീട്ടുമുറ്റത്ത് കളിക്കുമ്പോൾ വീണ് കൈ ഒടിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സ തേടി.

അവിടെ നിന്ന് പ്ലാസ്റ്ററിട്ടതിൽ പിഴവുണ്ടായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്ലാസ്റ്ററിട്ട കൈയിൽ പഴുപ്പ് കൂടി രക്ത ഓട്ടം തകരാറിലായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കൈ മുറിച്ചു മാറ്റി.
വിഷയം തുടർച്ചയായ വാർത്തയായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ നല്കിയത്.

അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

നെടുമങ്ങാട്. വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി

മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശ്രീലാൽ , ബിനോയ് , രാജേഷ് എന്നിവരാണ് മരിച്ചത്. മരിച്ചത് ഉഴമലയ്ക്കൽ സ്വദേശികളാണ്. ഇതിൽ ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണ്
ആര്യനാട് പോലീസ് സ്റ്റേഷൻ

രാത്രി 10.45 ഓടെ അപകടം. രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേ മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പോകുന്ന വഴിയിലും ആണ് മരണം സംഭവിച്ചതായി പറയുന്നു

ഇന്ത്യക്ക് മൂന്നാം ലോകകിരീടം, മുന്നിൽ നിന്ന് നയിച്ച് സഞ്ജു

കലാശ പോരിൽ കപ്പ്‌ അടിച്ച് ടീം ഇന്ത്യ. 96 റൺസിന്റെ തകർപ്പൻ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് റണ്‍സില്‍ അവസാനിച്ചു. കലാശപ്പോരില്‍ ഇന്ത്യ റണ്‍സിന്റെ ജയമാണ് നേടിയത്. നാലു വിക്കറ്റ് എടുത്ത ബുംറയാണ് ന്യൂസിലൻഡിന തകർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് ഉയര്‍ത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ ഇലന്‍ (7 പന്തില്‍ 9), രചിന്‍ രവീന്ദ്ര (2 പന്തില്‍ 1), ഗ്ലെന്‍ ഫിലിപ്‌സ് (5 പന്തില്‍ 5) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു തുടക്കത്തില്‍ തന്നെ നഷ്ടമായത്. മൂന്നാം ഓവറില്‍ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് അക്ഷര്‍ പട്ടേലാണ് അലനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചിലാണ് രചിന്‍ പുറത്തായത്. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കി അക്ഷര്‍ അടുത്ത പ്രഹരവും നല്‍കി. എന്നാല്‍ വേഗത്തില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി ഓപ്പണര്‍ സെയ്ഫര്‍ട്ട് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 26 പന്തില്‍ 52 റണ്‍സുമായി കുതിച്ച സെയ്ഫര്‍ട്ട് ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വീണു.